Thursday 14 June 2012

രാത്രികൾ ഇങ്ങനെയും

നീ........
വെറുതെ കിളിർത്തിട്ട്
വെയിലേറ്റു വീണൊരു
വയൽ പൂവല്ല നീ......
കഷ്ടതയ്ക്കുത്തരം നൽകാൻ
കൊതിക്കുന്നൊരു മനുജന്റെ
സ്വപ്നവീഥിയിൽ സ്വഛന്ദം
നടന്നൊരു നാട്ടുകാരൻ നീ....!
നാവിന്റെ നീതിയാൽ നീ
ചൊന്ന വാക്കുകൾ-
ഫലിക്കുന്നൊരാ മണ്ണിൽ
ഇനിയുള്ളകാലവും....
നിഴലല്ല നീ  നിലാവാണ്.....
നെറികേടുകാട്ടുന്ന രാക്ഷസ-
നീതിക്കു നീ കുലകുത്തിയകുന്നതെങ്ങനെ?
ഉത്തരമില്ലാതുഴലുന്ന കൂട്ടരിൽ
ഒരു വാക്ക് മാത്രം നിഴലിച്ച്
നിൽക്കവേ;
വെട്ടേറ്റു വീഴുന്ന വീഥിയിൽ
ചോരയ്ക്കു നിറം ചുവപ്പാണ്
സത്യം.......!
രുധിരം മണക്കുമാ-
നാടിന്റെ നെറുകയിൽ
കതിരോന്റെ സ്വപ്നം
നീതന്നെയാണന്ന് സത്യം...
നീ വരും വഴിയാകേ
ഉയരുമൊരു നാടിൻ
ശബ്ദ ശകലങ്ങൾ
വ്യതിരിക്തമാ വേദനയല്ല
വഴിവക്കിൽ പടരുന്ന
കണ്ഠനാള ധ്വനിയിൽ
ഉണരുന്നു ഭാവിതേടും
തലമുറയ്ക്കുത്തരം.!
മരണമില്ലെൻ സഖാവിനീ
കാലങ്ങളെത്ര പിന്നിട്ട്
മാറിയാലും
വെട്ടിമുറിച്ചൊരു ക്രൂരത
പേറുന്ന മുഖത്തിനി
രുധിരം മണക്കുന്ന പാടില്ല
നേരിന്റെ വീഥിയിൽ കാണുന്നു
ഞങ്ങളാ മുഖം;ചൈതന്യ
ജ്വാലയിൽ പടരവേ,പോരാട്ട
വീറാണ് സഖാ‍വേ  നീ......
കത്തിയമരുന്ന കനലിൽ
കാലമേൽക്കുന്നു നിൻ
ധീരമാം ചരിതവും.....
കനൽപൂക്കൾ കവിതയാകുമീ
നാളിൽ കരസ്പർശമറിയാതെ
കാന്തനുറങ്ങുന്ന കാഴ്ച്ചകണ്ടവൾ
ധീരയാം വനിതയാകുന്നു……
പോരാട്ടവീര സ്മരണയാൽ-
ചുരുട്ടിവച്ചമുഷ്ടിയിൽ -
മൂറിപ്പാടുണങ്ങാതെ തുള്ളിയായി
വീണൊരു ചോരയാം സാക്ഷി നീ!
കണ്ണുനീർ തുള്ളിതൻ നനവുണങ്ങാതെ
കത്തുന്നു പോരാട്ടവീര്യമാം നാളുകൾ
പകരുന്നു നീ നയിക്കുവാനുതകുന്നൊരായിരം
ഓർമ്മയും; കരളുപൊട്ടികരയുന്നവർ-
അരികിലായി അണമുറിയാതൊഴുകവേ
ബധിരകർണ്ണം തുറക്കുമാറുച്ചത്തിൽ
ഉയരുന്നു മരിക്കുകില്ല നീ ഞങ്ങൾ
തൻ ഹൃത്തിൽ നിന്നൊട്ടുമേ

നീ........
വെറുതെ കിളിർത്തിട്ട്
വെയിലേറ്റു വീണൊരു
വയൽ പൂവല്ല നീ......
കഷ്ടതയ്ക്കുത്തരം നൽകാൻ
കൊതിക്കുന്നൊരു മനുജന്റെ
സ്വപ്നവീഥിയിൽ സ്വഛന്ദം
നടന്നൊരു നാട്ടുകാരൻ നീ....!
നാവിന്റെ നീതിയാൽ നീ
ചൊന്ന വാക്കുകൾ-
ഫലിക്കുന്നൊരാ മണ്ണിൽ
ഇനിയുള്ളകാലവും....
നിഴലല്ല നീ  നിലാവാണ്.....
നെറികേടുകാട്ടുന്ന രാക്ഷസ-
നീതിക്കു നീ കുലകുത്തിയകുന്നതെങ്ങനെ?
ഉത്തരമില്ലാതുഴലുന്ന കൂട്ടരിൽ
ഒരു വാക്ക് മാത്രം നിഴലിച്ച്
നിൽക്കവേ;
വെട്ടേറ്റു വീഴുന്ന വീഥിയിൽ
ചോരയ്ക്കു നിറം ചുവപ്പാണ്
സത്യം.......!
രുധിരം മണക്കുമാ-
നാടിന്റെ നെറുകയിൽ
കതിരോന്റെ സ്വപ്നം
നീതന്നെയാണന്ന് സത്യം...
നീ വരും വഴിയാകേ
ഉയരുമൊരു നാടിൻ
ശബ്ദ ശകലങ്ങൾ
വ്യതിരിക്തമാ വേദനയല്ല
വഴിവക്കിൽ പടരുന്ന
കണ്ഠനാള ധ്വനിയിൽ
ഉണരുന്നു ഭാവിതേടും
തലമുറയ്ക്കുത്തരം.!
മരണമില്ലെൻ സഖാവിനീ
കാലങ്ങളെത്ര പിന്നിട്ട്
മാറിയാലും
വെട്ടിമുറിച്ചൊരു ക്രൂരത
പേറുന്ന മുഖത്തിനി
രുധിരം മണക്കുന്ന പാടില്ല
നേരിന്റെ വീഥിയിൽ കാണുന്നു
ഞങ്ങളാ മുഖം;ചൈതന്യ
ജ്വാലയിൽ പടരവേ,പോരാട്ട
വീറാണ് സഖാ‍വേ  നീ......
കത്തിയമരുന്ന കനലിൽ
കാലമേൽക്കുന്നു നിൻ
ധീരമാം ചരിതവും.....
കനൽപൂക്കൾ കവിതയാകുമീ
നാളിൽ കരസ്പർശമറിയാതെ
കാന്തനുറങ്ങുന്ന കാഴ്ച്ചകണ്ടവൾ
ധീരയാം വനിതയാകുന്നു……
പോരാട്ടവീര സ്മരണയാൽ-
ചുരുട്ടിവച്ചമുഷ്ടിയിൽ -
മൂറിപ്പാടുണങ്ങാതെ തുള്ളിയായി
വീണൊരു ചോരയാം സാക്ഷി നീ!

കണ്ണുനീർ തുള്ളിതൻ നനവുണങ്ങാതെ
കത്തുന്നു പോരാട്ടവീര്യമാം നാളുകൾ
പകരുന്നു നീ നയിക്കുവാനുതകുന്നൊരായിരം
ഓർമ്മയും; കരളുപൊട്ടികരയുന്നവർ-
അരികിലായി അണമുറിയാതൊഴുകവേ
ബധിരകർണ്ണം തുറക്കുമാറുച്ചത്തിൽ
ഉയരുന്നു മരിക്കുകില്ല നീ ഞങ്ങൾ
തൻ ഹൃത്തിൽ നിന്നൊട്ടുമേ……..

Tuesday 3 April 2012

സമരം

സമരം
മേഘമിരുളും മാനവും പിന്നെ,
പെയ്തിറങ്ങും മഴയും പൊരിഞ്ഞു
വീഴും മണ്ണിൻ മടിയിൽ വെയിലുതിരും
വേനലാൽ വിണ്ടുകീറിയപുഴയും,
കടലാസ് താളിലങ്ങനെ കവിതയായി-
തെളിയവേ;കരുതിവച്ച കാവ്യഭാവന
കളഞ്ഞുപോയിന്നലെ;

വെയിലുവീഴും വീഥിയിൽ പൊരുതുവാനുതിരവേ
കൊടിയമർദ്ദനം നൽകിയാ ചോരവാർന്ന നെറ്റിയും
പാടുവീണ മേനിയും....
മാറുവാൻ ,മാറ്റുവാൻ സമരഭേരി മുഴങ്ങവേ
കരുതലായി നിന്നവർ തെരുവിലങ്ങനെ
കുരുതിതീർക്കുവാനായി;

നേരിനായി തുടിക്കുമാ യൌവ്വനം
പൊരുതിവീഴും വീഥിയാകെ ചോരയാൽ-
നനയവെ, വലതുപക്ഷഫാസ്സിസം
അരികിലായി കഴുകനായി വന്നടൂത്തു…….
കനലുകൊണ്ടു കുറിച്ചിടും കവിതകൾ
സമരമായി പടരവേ; കൂട്ടുകൂടും ജനതയെ
പൂട്ടിയിട്ടു മുറിയിലായി,
കാട്ടുനീതിതൻ ഇരുൾ നിറഞ്ഞൊരു-
ഇടവഴിയിൽ വെളിച്ചമേകാൻ കരുതി
വച്ചകാവ്യഭാവന തിരികെയെത്തും നാളിൽ
കുറിച്ചിടാം സഹനമാം സമരജീവിതം

Saturday 10 March 2012

സൈലന്റ് അറ്റാക്ക്

സൈലന്റ് അറ്റാക്ക്

ഒരു വിളി ,ഉണർത്തുപാട്ടായ്
ഉയരുന്നു പുലർവേളയെന്നും!
പതിവുപോലന്നും പതിയെയൊരുവിളി,
മധുരമാം മൊഴിയതു പ്രിയനുണരുവാൻ!
അന്നാവിളി തെല്ലൊരച്ചയിലായ്;
വിളികേൾക്കാതുറങ്ങൂന്നു പ്രിയനവൻ!
നിലവിളിയൊരു സന്ദേശമായി,
സന്ദേഹം,മായ്പും കിതപ്പുമായ്
പിന്നെയൊരാൾക്കൂട്ടം!
കൈപിടിച്ചാരൊക്കെയോ വൃഥാ
ആശിച്ചുനോക്കി തുടിപ്പുകൾ!
ഇനി ഉണരാതുറക്കമായെന്നവർ
പറയാതെ പറയുന്നുമൂകമായി
ദേഹഭാഷകൾതൻ സന്ദേശഭാവങ്ങൾ.....
രാ‍ത്രിയിലെപ്പൊഴോ വേഗമൊരു വേള-
നിലച്ചതത്രേ നിഗൂഡ നിശബ്ദമായ്;
ഉള്ളിലൊരുൾക്കിടിലമായി വന്നുതറച്ചു -
രണ്ടാംഗലേയവാക്കുകൾതൻ മിശ്രണമതു
“സൈലന്റ് അറ്റാക്ക്”

Friday 17 February 2012

ജെല്ലിക്കെട്ട്

ജെല്ലിക്കെട്ട്

ശംഖുനാദം മുഴങ്ങന്നു മണ്ണിൻ വിരിമാറിലിന്ന്
കാർഷിക സംസ്കാര കളരിയിലാളുകൂട്ടാൻ
കൂട്ടുകൂടുംമാളോകർക്കായി സ്വാഗതമരുളുന്നു;
നാട്ടുമൂപ്പൻ:കൊമ്പുകോർക്കുന്നൊരിശിരൻ
കാളകൾക്ക് മുമ്പനാകാൻ മത്സരം!
പോരുവിൻ കൂട്ടരേ മത്സരം കാണുവാൻ
കമ്പമേറിയാ ജനതതൻപൊങ്കലിൻപുല-
രികൾ പൂക്കുന്നു മകരമാസകൂളിരിനാലൊരു
പോരുതീർത്തിടാൻ;ചന്ദനം തൂകിയാ മൂരിതൻ
നെറ്റിയിൽ വന്ദനംതീർക്കുന്നു നാട്ടുകാർ;
നന്മകൾ വന്നിടാൻ കലിതുള്ളി പായുന്ന
മൂരിയാൽ ബലിദാനമാകട്ടെ നാട്ടുകാർ....!
കൊമ്പുചേരുന്നു കാളയ്ക്ക് പിൻപേ
പാഞ്ഞൊരു മല്ലനും ഓടുന്ന കാളയിൽ
ബന്ധനം തീർക്കുവാനുതിരവേ; മേനിയിൽ
ചോരപൊടിഞ്ഞതാ വീഴുന്നു മണ്ണിലായീ,
കാഴ്ച്ചകൾ കണ്ടവർ കരഘോഷം മുഴക്കുന്നു
ചോരകൊണ്ടഭിഷേകമരുൾ നൽകിയൊരു
ജനതതൻനാവേശം മല്ലതല്ലവേ കല്ലുപോലുറച്ച
മല്ലനും തോറ്റുപോകുന്നു കൂറ്റനാം കാളയാൽ...!
കണ്ഠനാളം തുറന്നതാ കുരവയും,കൂകലും
കൊമ്പുപൂജയും,മണ്ണ്പൂജയും കൊണ്ടൊരു
ആണ്ടിനാൽ കാത്തിരുന്നു പോരിയിതൊന്ന്
വന്നിടാൻ, കാളയാൽ പായുന്ന കളങ്ങളിൽ
നന്മകൾ വിളയുമാ കാഴ്ചകൾ കാണുവാൻ..!
നേർച്ചകൾ തീർക്കുന്നു കൂട്ടമായിനാട്ടുകാർ
കുഞ്ഞുപെങ്ങൾ കരയുന്നുയകലയായി
ഉമ്മറത്തൊരു ദേഹമുറങ്ങവേ;അഘോഷ
വീഥിയിലിന്നലെ പുലരിയിൽ പാഞ്ഞുപോകും
മൂരിക്കുമുൻപേ പറന്നെന്റെയാങ്ങള അടിതെറ്റി
അകലേയ്ക്ക് വീണാദേഹം നിശ്ചലം നിശബ്ദം..!
ധൂളികൾ പറപ്പിച്ച് കുതറിയോടിയകലുന്നു കാളകൾ
ശാന്തിക്ക് കണവനാം കരുണൻ പോയതും
അതുപോലെ ഒരുനാൾ അഘോഷമലതല്ലവേ
കൂറ്റന്റെ ഏറ്റുള്ളചവിട്ടിനാൽ പല്ലുപോയി,
നെഞ്ചുപോയി കണ്ണുപോയൊടുവിലാ
ദേഹവും മണ്ണിനോടിങ്ങനെ ചേർന്നൊരു
കളരിക്കു ബലിദാനസ്മരണയാകുന്നു…!
ഉണരുമാ കാർഷികവീഥിയിലുയരുമാ കര-
ഘോഷമാകെയും; അടിതെറ്റിവീണതാ
കിടക്കുന്നു പണിയാളൻ; പാഞ്ഞടുക്കും-
കാളയ്ക്ക്മുന്നിലായി നെഞ്ചുചേർത്തൊരുയിർ
ബന്ധനംതീർക്കവേ വീഴുന്നുപാതിയിൽ
ആഴമേറും സുന്ദര സ്വപ്നങ്ങൾ ബാക്കിയാക്കി;
നെറ്റിയിൽ ചാർത്തിയാ സിന്ദൂരമഴിഞ്ഞൊരു
പെണ്മണി മൂകമാം ചിന്തയിൽ വാൽമീകമാകുന്നു!
വില്ലുപോൽ വളഞ്ഞൊരു ദേഹവും പേറിയാ
രംഗവേദിക്കുമുന്നിൽ കാഴ്ച്ചകാണാൻ വന്നൊരു
പൂർവ്വമല്ലനാം മുതു മുത്തച്ഛ്നും ;വീഴ്ച്ചയാൽ കിട്ടിയ
ഈർച്ചകേടിൻ സ്മരണയാൽ കാത്തിരിക്കുന്നു
മൂരിയെ ജയിപ്പതാരന്നു കാണ്മാൻ.....!
പാട്ടുപാടിക്കളിക്കുന്നു കൂട്ടകാരപ്പോഴും ഘോഷമേകാൻ
വേഷകൊഴുപ്പിനാൽ നീങ്ങുമാ കാളയ്ക്ക് മുന്നിലായങ്ങനെ
ബന്ധനം തീർത്തവർ പാതിയിൽ വീണ് കൊമ്പ് കുത്തി
ചോരവാർന്നൊഴുകുന്നു കാർഷികവീഥിയിൽ,പാടങ്ങൾ
തൻ പതിരുകൾ പരിഭവം പറയുന്നു: ചോറിനായി
വിതയ്ക്കുമാ വിത്തിലൊരു ചോരഗന്ധം പടരുന്നു.!
ഇന്നലെ കൊയ്തൊരു കതിരിലും കാണുന്നു
കാളയാൽ മെതിഞ്ഞൊരു മല്ലന്റെ ചോരയാം -
തുള്ളികൾ പതിരായി പൊഴിയവെ ;പായുന്നു
കാളകൾപിന്നെയും;മാറിനിന്നാളുകൾ തഴുക്കുന്നു
മൂരിയെ കൊമ്പുകോർക്കുക…നീ നിൻ ശക്തിയാൽ
ഇങ്ങനെ പോരിന്റെ ഊഷ്മള വേളകൾ ഉണരട്ടെ......

Thursday 2 February 2012

ശാർമ്മിള

ശാർമ്മിള
കാലമാം കവിതയിൽ ജീവിതം
തീർത്തൊരു സോദരി നിൻ
മധുരയൌവ്വനം തീഷ്ണ സമര-
പാതയിൽ പൊരുതുവാനുറച്ചപ്പോൾ
ഉരുകുമാ ഉടലിനാലൊരു-
മാനസം മൌനമായി നീളുന്നുവോ ...?
പോരാട്ട കനലിനാലെരിയുമാ
ജീവിത സമരമാംകവിതകൾ
ഏറ്റുചൊല്ലുന്നു ഞങ്ങൾ.!

പോറ്റുവാൻ പാഞ്ഞൊരു ജനതതൻ
വീട്ടിലേക്കെത്തിയാ നിത്യനിദ്രയാൽ
തീർത്തൊരു ദേഹവും,
കരളുപൊട്ടികരഞ്ഞെത്രയോ വട്ടമാം
അമ്മമാരീ കാട്ടുനീതിതൻ കിരാത
സ്മരണയാലീ കാലമത്രയും
നാടുകാക്കാൻ വന്നവർതൻ തോക്കിനാൽ
വേട്ടയാടുന്നു കൂട്ടമായി ജനതയെ....
കന്യകാത്വം നശിപ്പിച്ചൊരാഘോഷമാക്കുന്നു
നാട്ടുകാവലാം നരാധനന്മാർ.
തെരുവ് പുല്ലിനരികിലായി-
മഞ്ഞുതുള്ളികൾക്കു മേൽ ചോരഗന്ധം
പടർന്നൊരു മരണമത് ഇരുണ്ടകാല
കബന്ധ സ്മരണപേറവേ; പൊരുതുവാനുറച്ചൊരു
മനസുമായി ശാർമ്മിള ....!

സമരമീ നാടിനായി നീളവേ കരുതലായി
ഉണരുവാനിങ്ങനെ ഒരു ഉണർത്തുപാട്ട്
“മരണമാകട്ടെയെൻ ജീവിത സമരമെങ്കിലും;
കരുണവേണ്ടെനിക്ക് ഈ കിരാതഭരണ നീതിയാൽ
ദു:ഖമില്ലെനിക്കൊട്ടുമേ ശേഷിപ്പിൻ നാളിലും
മാറ്റമിത് വന്നിടട്ടെ പോരാട്ടകാറ്റിനാൽ
അസമത്വ ത്വരിതമാം അസുരനീതികൾ
മാറ്റിടാൻ ഞാനെൻ ജീവിതം നൽകുന്നു ധീരമായിങ്ങനെ
മരണവും,ജീവിതക്ഷാമവും മഴപോലെ പെയ്യാതിരിക്കാൻ
കരുതലായി സമരമീ മണ്ണിൽ പടരട്ടെ..“
അഭിവാദ്യ ചക്രവാളങ്ങളിൽ അലയൊലി-
ഉയരവേ തെളിയുന്നൊരാർദ്രമാം നിനവിന്റെ
കാർമേഘമാനസം കലരുന്നു ,പടരുന്നു,പൊഴിയുന്നു
മണ്ണിലേക്കിങ്ങനെ ശാർമ്മിള മോഹമായി...!
ജലപാനമില്ലാത്തതൊരാർദ്ര മൌനമാം
സമരമൊരുനാൾ ഊർജ്ജമായി പടരവേ
ഉണരുമാ ജനതയിലൊരുസ്വാതന്ത്ര്യ ബോധവും




Friday 27 January 2012

സാഗരഗർജ്ജനം

സാഗരഗർജ്ജനം
അസുരനീതികളെ വിറപ്പിച്ചൊരു അശ്വമേധത്തിൻ
അന്ത്യ യാത്ര കണ്ടുനിന്നവരുതിർക്കുന്നുവിജ്ഞാന
വിഹായസ്സിൻ വീരൻ ,വാക്കിന്റെ തീരാപ്രവാചകൻ
മടങ്ങവേവിജ്ഞാന ശൂന്യമാകുന്നീമാനവ പോരാട്ടവീചികൾ

കുഞ്ഞുഹൃദയം വേദനിക്കും നാളിലൊരു മഞ്ഞു-
തുള്ളിപോൽ വിണ്ണിൻ വിരിമാറിൽനിന്നതാ നിർമ്മലശകലമാം
അക്ഷരം പൊഴിയുന്നു മണ്ണിലേയ്ക്കിങ്ങനെ സ്നേഹ
സ്പർശമായി പണ്ഡിതശ്രേഷ്ഠമാം വാമൊഴികൂട്ടുകൾ

നീതികേടിന്റെ കൌതുക കാഴ്ചകൾ കണ്ടുനിന്നവർ
കരഘോഷം മുഴക്കവേ;കണ്ണുനീർ വീണുനയുമാ-
മണ്ണിൻ നെറുകയിൽ കലശമാംസുകുമാരമേഘം പടരുന്നു
പിന്നെശക്തിതൻ തുടിപ്പിനാൽ ഗർജ്ജനം തീർക്കുന്നു

സാഗരസദൃശമാം സംസ്ക്കാരനെറുകയിൽ ഉച്ചത്തിൽ
ഉച്ചത്തിൽ ഉയരുമാ നീതിതൻ നാവുകൾ നാളേയ്ക്കുവേണ്ടി
തുടിക്കുന്നു നന്മതൻ സംസ്കൃതി തീർത്തൊരു നാടിനായി
തുലികതുമ്പിനാൽ വിടർത്തുന്നു വാക്കിന്റെ സുകുമാരതേജസ്സ്

വാക്കുകൊണ്ടേറ്റുമുട്ടിയവർ തോറ്റുപോകുമ്പോൾ ശാഠ്യംമറന്നങ്ങു
കൂട്ടുകൂടിതീർക്കുന്നോരാർദ്രമാംസ്നേഹബന്ധംപാരിലുംപരിമളം
വീശുന്നു;തോറ്റുപോയൊരുപ്രണയമാനസം ഏറ്റുച്ചൊല്ലി പറയവേ
കാറ്റിനാൽ വന്നൊരു പനിനീർഗന്ധവുംപടരുന്നു ഹൃത്തിലേക്കിങ്ങനേ......


കവിതതൻ കനിവുതേടും ജനതയ്ക്കുകവിതപോലക്ഷരപ്രവാഹം
കാ‍ലമാം കഥതേടി അലയുന്നജനതയ്ക്ക് കർമ്മബന്ധമാം
ഗർജ്ജനംവിരൽമീട്ടിതുടിക്കുന്നു വിജ്ഞാനവിഹായസ്സിൽ.....
സ്മരണയാൽ ജ്വലിക്കുമാ വാക്ഭടൻ ഇനി സാഗരതീരത്തുറങ്ങുന്നു........!

Wednesday 25 January 2012

സഖാവ്....................

സഖാവ്....................

അമ്മതൻ മടിയിൽ തലചായ്ച്ചൊരു
തരാട്ടുപാട്ടു കേൾക്കവേ കണ്ണുകൾ
പതിച്ചൊരാ ഭിത്തിമേൽ തൂക്കിയ
ചില്ലുവച്ചൊരു ചിത്രവും ചുവപ്പുമാലയും

കരുതിവച്ചവാക്കുകൾ കവിതപോൽ
ചൊല്ലുമാ അമ്മകൌശലംകാട്ടി വിരൽചൂണ്ടി
വിസ്മയംതീർത്തു ;ചുവരിലായിങ്ങനെ നിലകൊള്ളും
ചിത്രചരിതത്തിങ്കൽ മുത്തച്ഛനുറങ്ങുന്നു ദേ....!

ഹരിതവർണ്ണഭൂവിൽ രുധിരവർണ്ണക്കൊടി
ഉയരവേ ബധിരകർണ്ണങ്ങൾ തുറക്കുമാറു
ച്ചത്തിലൊരുണർത്തുപാട്ടായി ഉയരുമാ
ഇങ്ക്വിലാബിൻ ഈരടിയാലൊരു സമരവേദി...

കണ്ഠനാളം തുറന്നാ കർമ്മമണ്ഡലസമരവീഥിയിൽ
കരുതലോടെ വന്നടുത്തൊരു കൊടിയമർദ്ദനം
തെളിവിനായി നൽകിയൊരുണങ്ങാത്ത-
മുറിപ്പാടീമുഖഛായതൻ സ്മരണയിൽ.......!

ഹൃത്തടം പൊട്ടുമാറുച്ചത്തിലാ കാഹളം മുഴക്കി
തല്ലികെടുത്തുവാനെത്തിയൊരുകൂട്ടമധികാര-
ദുർമോഹികൾ;ബൂട്ടിട്ടകാലുകൊണ്ടൊരുകാളം
വരച്ചുകഴുക സംസ്കാര കാലമാം മുദ്രപോൽ മുതുകിൽ....

കുതറിയാടുന്ന കോമരങ്ങൾ,കൂകിപ്പറക്കുന്നു കടൽ
കടന്നെത്തിയ കഴുകന്മാർ,ചോരയാൽ മുക്കി മണ്ണ്
ചാലിക്കുമാ നാട്ടുജന്മിമാർ,കാട്ടുനീതിയാൽ കൊന്നൊടക്കുവാൻ-
കാത്തിരുന്നവർതൻ തോക്കിനാലുയിരുപോയെൻ സഖാവിൻ

നിഴലിനപ്പുറം നീ തന്ന നിലാവ് നീണ്ടുപോകും
ജീവിതത്തിൻ വെളിച്ചമാ‍യി മാറിടും................
കാലുറച്ചുവന്നൊരു കാലമത്രയും ഹൃത്തിലൊന്നായി
വാഴിടുന്നു നിൻ മുഖമൊരു ധീരമായിതന്നെയും

പൊരുതുമാ സമരഭൂവിൽ കരുതലോടെ ഞങ്ങളിൽ
പടരുമാ വർഗ്ഗബോധ തണൽതരും രുധിരവർണ്ണ
ക്കൊടി ഉയരവേ ഉയിർ തുടിക്കും നാൾവരെ
ഇങ്ക്വിലാബിൻ ഈരടിക്കൊപ്പമൊരു രക്തസാക്ഷിയും;

ബോധകാലത്തിനപ്പുറം ഭുതകാലത്തിൻ വീഥിയിൽ
ഭാവികാലപ്പെരുമ തീർത്തിടാനാ ചോരനൽകിയ
സഖാവിൻ ചിത്രമാണിങ്ങനെ ചരിതമായി.......
ചുവരിലേറി ചുവന്നത്.................
**************************************************************

Friday 13 January 2012

പക്ഷിപാതാളയാത്ര.......................

പക്ഷിപാതാളയാത്ര.......................

ഹരിതാഭ വിടരുന്ന വയനാടിൻ മലമുകൾ
കയറിയാ തിരുനെല്ലികാട്ടിലൂടൊരുയാത്ര
പോകവേ;പരിഭവം പങ്കുവച്ചൊരുകിളി
പറക്കുന്നു വനമണ്ണിൻ നെറുകയിലൂടെ

കതനങ്ങൾപേറുമാ നാട്ടുപൈങ്കിളി
പെണ്ണിൻ മൊഴികവിതപോലെന്നോട്
ചൊല്ലി,കൂട്ടുകാര നിങ്ങൾതൻ നാട്ടിൽ
ഞങ്ങൾതൻ ജീവിതമൊരു ദുരിതപർവ്വം

നാട്ടിലന്ന് കാട്ടുചുള്ളിയാൽ തീർത്തൊരു
കൊച്ചുകൂടാരങ്ങൾ മണ്ണുമാന്തികൈകളാൽ
തച്ചുടച്ച നാളിലിറ്റുവീണ ഞങ്ങൾതൻ
കാണ്ണുനീർ കണ്ടുനിന്നവർ നിങ്ങളല്ലേ ?

കല്ലുകൂട്ടങ്ങൾ തല്ലിമെതിക്കുവാൻയന്ത്ര
വാഹിനികൾ വന്നടുത്തപ്പോൾ കരളു
പൊട്ടികരഞ്ഞു ഞങ്ങളിൽ ചിലർ ഒടുവിലാ
നാടുവിട്ടീ കാടിൻ മടിതട്ടിൽ പാറിപറക്കുന്നു

പാരതന്ത്ര്യപെരുമ്പറ കൊട്ടുകേൾക്കാതെ
നാടുവിട്ടീ കാട്ടിലെത്തിയ നാട്ടുപൈങ്കിളി
പെണ്ണിൻ മൊഴിയിലുണ്ട് നാട്ടിലുള്ളവർ
കാട്ടുനീതിയാൽ കൊളുത്തിവിട്ട കനല്പാ‍ടുകൾ

കുയിലുകൾ കൂവുന്നു,കുരുവികൾ പാടുന്നു
കാട്ടുമരത്തിന്റെ ചില്ലമേലിരുന്ന്
പച്ചപനങ്കിളി തത്തകൾ കൊഞ്ചുന്നു.......
പുൽമേട് താണ്ടി നാം പോകവേ.....
കുളിരിനെകുസാതെ കൂകിയടുക്കുന്നു
കാട്ടുകൊമ്പന്മാ‍ർ,
കാകനും,കഴുകനും കാലുറപ്പിച്ചൊരു
കൊമ്പിലേറി...കളകളം പൊഴിക്കുമാ കാട്ടരുവിയിൽ
കാതങ്ങൾ നനച്ചങ്ങു നീങ്ങിയാകാട്ടുപാതയിലൂടെ

ഉറ്റവർ ഉയിർ വിട്ടുപോകവേ
ഉടയവ കനിവിനാൽ അത്മാവിനൊരു
പുനർജന്മമാകുന്നിവിടെ.
അത്മാവുറങ്ങുന്നു ആഴത്തിലവിടെ
ഐതീഹ്യമാനങ്ങൾ തീർക്കുമാ
താവളതാഴത്ത് പാപനാശിനി മോക്ഷത്തിൽ
പക്ഷിജന്മമാകുന്നു.......!

ഹരിത വന താഴ്വരതൻ ഇരുൾ നിറഞ്ഞൊരു
മേടയിൽ പക്ഷിഗന്ധം വമിക്കുന്നു;ജീവിതചക്രം
തിരിയവേ സ്വസ്ഥമായി പാർക്കുന്നു പാ‍താളതാവളത്തിൽ
മഴമേഘം തെളിയവേ മാനസം വിരിയുന്നു
പതാളപക്ഷിതൻ മേടയിൽ

കാതങ്ങൾ പിന്നിട്ട് പടവുകൾ കയറവേ
കൺകുളിരേ കണ്ടൊരു കൌതുകകാഴ്ച്ചയും
പുതുമഴ പെയ്തൊരാ വനമണ്ണിൻ നെറുകയിൽ
പക്ഷിതൻ ആനന്ദം അണപൊട്ടിയൊഴുകി.


മഴകൊണ്ടുമണ്ണിനെ തഴുകവേ നനയുന്ന
പക്ഷിതൻ ചിറകുകൾ വിടരുമ്പോൾ
മനതാരിൽ വിരിയുമൊരു നൃത്തചുവടിനാൽ
ഹരിതാഭമാവൃതം ആലോലചേതസ്സായി

പാരതന്ത്ര്യ തുടൽ പൊട്ടിച്ചു പായുന്നൊരു
അടിയാളനല്ല ഞാ‍ൻ വനമണ്ണിൻ
നെറുകയിൽ സ്വാതന്ത്ര്യ താളമാം മഴഗീതം
പൊഴിയുന്ന നാളിൽ മഴപക്ഷിയാണ് ഞാൻ

പേരുചൊല്ലി വിളിച്ചെന്റെ കൂട്ടുകാർ.....ചിത്രകൂടൻ
പക്ഷികൾ പാറിപറക്കുന്നു ദേ......;
അകാശനീലിമ താഴത്ത് പൊഴിയുന്നമഴതുള്ളി
തനിമയാൽ സ്വാതന്ത്ര്യ പറവയാകുന്നു

രാവിന്റെ കുളിരിനാൽ മർമ്മരംതീർക്കുന്നു
മഴപക്ഷികൾ.....
തനിമയാം ഹരിതവന ഭൂവിൽ തെരുവ് പുല്ലുകൾ
വകഞ്ഞുമാറ്റി മന്ദമാരുതൻ തലോടലേറ്റ്
മഴവിരുന്നൊരുക്കിയ പക്ഷിതൻ
നിറവ് കണ്ടുമടങ്ങുന്നു പക്ഷിപതാളയാത്രയിൽ

Saturday 7 January 2012

അവിവാഹിതന്റെ ആത്മഹത്യാകുറിപ്പ്

അവിവാഹിതന്റെ ആത്മഹത്യാകുറിപ്പ്

രാവേറെയാകുമ്പോളാ കുളിരേറ്റ
മനതാരിൽ മൌന വിഷാദമൂക
ഭാവം ചുമക്കുന്നൊരാ‍ൾ അർദ്ധ
നരബാധയാൽ ചീകിയാ മൃദുലോമ
കത്തിൽ തെളിയുമൊരു മദ്ധ്യവയസ്കമാം
നഷ്ടസ്വപ്ന പെരുമകാട്ടുന്നാ ശിഷ്ടകാല
പ്രതീകമായൊരു ചാരു കസാല മുകളിലേറി
നെഞ്ചകം പൊട്ടുമാറൊരു വേദനയഞ്ചുനാൾ
മുമ്പുവന്നെന്റെ ശേഷിപ്പിനുത്തരം കാണുവാൻ;
സൂചനതന്നു മടങ്ങിയതോർക്കുന്നു........ഞാൻ;
നിശ്ബദ സന്ദേശവാഹിയാം വേദനയേ

ഓർമ്മകൾ കായ്ക്കുന്നു പൂക്കുന്നു…കൊഴിയുന്നു
പിന്നെയും കായ്ക്കുമാ ഓർമ്മകൾ........
കൌമാര ചിന്തകൾപെയ്തൊരാ
കലാലനാളിൽ കൊതിച്ചുപോയെത്രയോ
വട്ടമാം കല്ല്യാണരാവിന്റെ കുളിരിനായി....
പുതുമതൻ പുലരികൾ പൂക്കുമാ വാകചുവട്ടിലെന്നോ
വേർപിരിഞ്ഞൊരു പ്രേമാതി സൌഹൃദം
കണ്ണുകൊണ്ടൊരു കഥ പറഞ്ഞവൾ
പിന്നെ, കാതിലന്നൊരു പ്രണയ ശകലം
പൊഴിച്ചതും മിഴിനീരുവീണു നനഞ്ഞാ
ഹസ്തദാന തുടിപ്പിലൊരു.....കനിവിന്റെ
ചുംബനപാടു നൽകിയതുംമോർക്കുന്നു.....

നനവിന്റെ ചുംബനം കനലായിയെരിയുമാ
മനതാരിലിനിയുമൊരുപ്രണയംസ്മാരക
തീർക്കുവാനാകാതെ സ്മൃതി പഥങ്ങൾ
തൻ തെളിമയാൽ പ്രണയാർദ്ര നിമിഷ-
ങ്ങളോർത്തുകൊണ്ടീ പൂമുഖത്തൊരു
പ്രതിമപോൽ നിലകൊള്ളുമാ
നാളിലറിയുന്നതൊന്നുമാത്രം......!
ശേഷകാല ക്രീയചെയ്യാനാളില്ലയെന്നുമാത്രം......!
യൌവ്വനം പൊരുതുവാനുറച്ചപ്പോൾ
സമരമെൻ പരീണിയ ഭാവത്തിൽ
അകലേയ്ക്കു നിങ്ങുമ്പോളാർദ്രമാം
വിവാഹ ജിവിതമില്ലാതെ തെല്ലുമൊരു
വല്ലായ്മ വന്നുപെട്ടീ ജീവിത ശേഷിപ്പിലിന്ന്.


അന്തസിൻ മാനദണ്ഡ ശാഖയിൽ കിളിർത്തൊരാ
രക്തതാപാതി മധുര രോഗത്താൽ അഭിമാനിയാകുന്ന
ആളിന്റെ യരികിലേക്കെത്തുന്നു കൂട്ടമായി
ഉറ്റവർ ,ഉടയവർ,മിത്രാദികൾ......
ആരുമില്ലെനിക്കീ അതുരാലയകിടക്കയിലിങ്ങനെ
കൂട്ടിരിക്കുവാൻ;
വാർദ്ധകം വരവേൽക്കുവാനീ ഷഷ്ടിപൂർത്തി
നാളിനായി കാത്തിരിക്കുമാ മനുജന്റെയരികിൽ
വർഗ്ഗസ്നേഹ വാചലതതൻ സ്വത്ത് ബോധ
തണലിലേക്കെത്തുമാ മക്കൾ മഹാത്മ്യം യില്ലെനിക്കിന്ന്.
ചലനമറ്റുമ്മറത്തുറങ്ങുമ്പോൾ അരികിലായി
അലമുറയിട്ട് നിലവിളിക്കുമൊരു പ്രിയതമയില്ലെനിക്കീ
ജീവിത വഴിയിൽ........

കുറുക്കുന്നു ഞാനെന്റെ അത്മഹത്യാ കുറിപ്പിന്റെ ചേരുവ
മേമ്പൊടിയില്ലാതെ തീർക്കുന്നു
ശേഷിപ്പിനുത്തരം കാണുവാൻ
തൂലിക തുമ്പിൽ വാ‍ക്കിന്റെ മുൾമുന
കനലായിയെരിയുന്നു;പിന്നെ പടരുമാ
താളിലൂടെയേറെ ദൂരം ഉയിരിന്റെ മടയാത്ര
കുറിപ്പായി......
അന്ത്യശ്വാസത്തിന്റെ കാര്യകാരണ പട്ടികയിൽ
ചേർക്കുന്നൊര ക്ഷരം തുടിക്കുന്നു വിഷാദ മോഹന
കാവ്യബിംബമായി......
മഞ്ഞായി,മഴയായി മണ്ണായി മാറുമീ മനുജന്റെ
ചിന്തകൾക്കുത്തരം തേടുന്നു തനീയേ.....
താഴത്തിരിക്കും തൂലിക തുണയായി....
ഉണരവേഹൃത്തടംതൊട്ടൊരു
വാക്കിനാൽസാക്ഷിപത്രം കുറിക്കുന്നു....
മൂകമായെത്തുന്നവർക്കൊരു മരണമൊഴിപോൽ
നൽകിയാശോകമാംബാക്കിപത്രം.....
മൂർദ്ധമാം വാർദ്ധകം വരുമുമ്പേ മടങ്ങുന്നു....
വ്യർത്ഥമോഹകൂട്ടിലനിന്നു ഞാൻ.....