Friday 27 January 2012

സാഗരഗർജ്ജനം

സാഗരഗർജ്ജനം
അസുരനീതികളെ വിറപ്പിച്ചൊരു അശ്വമേധത്തിൻ
അന്ത്യ യാത്ര കണ്ടുനിന്നവരുതിർക്കുന്നുവിജ്ഞാന
വിഹായസ്സിൻ വീരൻ ,വാക്കിന്റെ തീരാപ്രവാചകൻ
മടങ്ങവേവിജ്ഞാന ശൂന്യമാകുന്നീമാനവ പോരാട്ടവീചികൾ

കുഞ്ഞുഹൃദയം വേദനിക്കും നാളിലൊരു മഞ്ഞു-
തുള്ളിപോൽ വിണ്ണിൻ വിരിമാറിൽനിന്നതാ നിർമ്മലശകലമാം
അക്ഷരം പൊഴിയുന്നു മണ്ണിലേയ്ക്കിങ്ങനെ സ്നേഹ
സ്പർശമായി പണ്ഡിതശ്രേഷ്ഠമാം വാമൊഴികൂട്ടുകൾ

നീതികേടിന്റെ കൌതുക കാഴ്ചകൾ കണ്ടുനിന്നവർ
കരഘോഷം മുഴക്കവേ;കണ്ണുനീർ വീണുനയുമാ-
മണ്ണിൻ നെറുകയിൽ കലശമാംസുകുമാരമേഘം പടരുന്നു
പിന്നെശക്തിതൻ തുടിപ്പിനാൽ ഗർജ്ജനം തീർക്കുന്നു

സാഗരസദൃശമാം സംസ്ക്കാരനെറുകയിൽ ഉച്ചത്തിൽ
ഉച്ചത്തിൽ ഉയരുമാ നീതിതൻ നാവുകൾ നാളേയ്ക്കുവേണ്ടി
തുടിക്കുന്നു നന്മതൻ സംസ്കൃതി തീർത്തൊരു നാടിനായി
തുലികതുമ്പിനാൽ വിടർത്തുന്നു വാക്കിന്റെ സുകുമാരതേജസ്സ്

വാക്കുകൊണ്ടേറ്റുമുട്ടിയവർ തോറ്റുപോകുമ്പോൾ ശാഠ്യംമറന്നങ്ങു
കൂട്ടുകൂടിതീർക്കുന്നോരാർദ്രമാംസ്നേഹബന്ധംപാരിലുംപരിമളം
വീശുന്നു;തോറ്റുപോയൊരുപ്രണയമാനസം ഏറ്റുച്ചൊല്ലി പറയവേ
കാറ്റിനാൽ വന്നൊരു പനിനീർഗന്ധവുംപടരുന്നു ഹൃത്തിലേക്കിങ്ങനേ......


കവിതതൻ കനിവുതേടും ജനതയ്ക്കുകവിതപോലക്ഷരപ്രവാഹം
കാ‍ലമാം കഥതേടി അലയുന്നജനതയ്ക്ക് കർമ്മബന്ധമാം
ഗർജ്ജനംവിരൽമീട്ടിതുടിക്കുന്നു വിജ്ഞാനവിഹായസ്സിൽ.....
സ്മരണയാൽ ജ്വലിക്കുമാ വാക്ഭടൻ ഇനി സാഗരതീരത്തുറങ്ങുന്നു........!

Wednesday 25 January 2012

സഖാവ്....................

സഖാവ്....................

അമ്മതൻ മടിയിൽ തലചായ്ച്ചൊരു
തരാട്ടുപാട്ടു കേൾക്കവേ കണ്ണുകൾ
പതിച്ചൊരാ ഭിത്തിമേൽ തൂക്കിയ
ചില്ലുവച്ചൊരു ചിത്രവും ചുവപ്പുമാലയും

കരുതിവച്ചവാക്കുകൾ കവിതപോൽ
ചൊല്ലുമാ അമ്മകൌശലംകാട്ടി വിരൽചൂണ്ടി
വിസ്മയംതീർത്തു ;ചുവരിലായിങ്ങനെ നിലകൊള്ളും
ചിത്രചരിതത്തിങ്കൽ മുത്തച്ഛനുറങ്ങുന്നു ദേ....!

ഹരിതവർണ്ണഭൂവിൽ രുധിരവർണ്ണക്കൊടി
ഉയരവേ ബധിരകർണ്ണങ്ങൾ തുറക്കുമാറു
ച്ചത്തിലൊരുണർത്തുപാട്ടായി ഉയരുമാ
ഇങ്ക്വിലാബിൻ ഈരടിയാലൊരു സമരവേദി...

കണ്ഠനാളം തുറന്നാ കർമ്മമണ്ഡലസമരവീഥിയിൽ
കരുതലോടെ വന്നടുത്തൊരു കൊടിയമർദ്ദനം
തെളിവിനായി നൽകിയൊരുണങ്ങാത്ത-
മുറിപ്പാടീമുഖഛായതൻ സ്മരണയിൽ.......!

ഹൃത്തടം പൊട്ടുമാറുച്ചത്തിലാ കാഹളം മുഴക്കി
തല്ലികെടുത്തുവാനെത്തിയൊരുകൂട്ടമധികാര-
ദുർമോഹികൾ;ബൂട്ടിട്ടകാലുകൊണ്ടൊരുകാളം
വരച്ചുകഴുക സംസ്കാര കാലമാം മുദ്രപോൽ മുതുകിൽ....

കുതറിയാടുന്ന കോമരങ്ങൾ,കൂകിപ്പറക്കുന്നു കടൽ
കടന്നെത്തിയ കഴുകന്മാർ,ചോരയാൽ മുക്കി മണ്ണ്
ചാലിക്കുമാ നാട്ടുജന്മിമാർ,കാട്ടുനീതിയാൽ കൊന്നൊടക്കുവാൻ-
കാത്തിരുന്നവർതൻ തോക്കിനാലുയിരുപോയെൻ സഖാവിൻ

നിഴലിനപ്പുറം നീ തന്ന നിലാവ് നീണ്ടുപോകും
ജീവിതത്തിൻ വെളിച്ചമാ‍യി മാറിടും................
കാലുറച്ചുവന്നൊരു കാലമത്രയും ഹൃത്തിലൊന്നായി
വാഴിടുന്നു നിൻ മുഖമൊരു ധീരമായിതന്നെയും

പൊരുതുമാ സമരഭൂവിൽ കരുതലോടെ ഞങ്ങളിൽ
പടരുമാ വർഗ്ഗബോധ തണൽതരും രുധിരവർണ്ണ
ക്കൊടി ഉയരവേ ഉയിർ തുടിക്കും നാൾവരെ
ഇങ്ക്വിലാബിൻ ഈരടിക്കൊപ്പമൊരു രക്തസാക്ഷിയും;

ബോധകാലത്തിനപ്പുറം ഭുതകാലത്തിൻ വീഥിയിൽ
ഭാവികാലപ്പെരുമ തീർത്തിടാനാ ചോരനൽകിയ
സഖാവിൻ ചിത്രമാണിങ്ങനെ ചരിതമായി.......
ചുവരിലേറി ചുവന്നത്.................
**************************************************************

Friday 13 January 2012

പക്ഷിപാതാളയാത്ര.......................

പക്ഷിപാതാളയാത്ര.......................

ഹരിതാഭ വിടരുന്ന വയനാടിൻ മലമുകൾ
കയറിയാ തിരുനെല്ലികാട്ടിലൂടൊരുയാത്ര
പോകവേ;പരിഭവം പങ്കുവച്ചൊരുകിളി
പറക്കുന്നു വനമണ്ണിൻ നെറുകയിലൂടെ

കതനങ്ങൾപേറുമാ നാട്ടുപൈങ്കിളി
പെണ്ണിൻ മൊഴികവിതപോലെന്നോട്
ചൊല്ലി,കൂട്ടുകാര നിങ്ങൾതൻ നാട്ടിൽ
ഞങ്ങൾതൻ ജീവിതമൊരു ദുരിതപർവ്വം

നാട്ടിലന്ന് കാട്ടുചുള്ളിയാൽ തീർത്തൊരു
കൊച്ചുകൂടാരങ്ങൾ മണ്ണുമാന്തികൈകളാൽ
തച്ചുടച്ച നാളിലിറ്റുവീണ ഞങ്ങൾതൻ
കാണ്ണുനീർ കണ്ടുനിന്നവർ നിങ്ങളല്ലേ ?

കല്ലുകൂട്ടങ്ങൾ തല്ലിമെതിക്കുവാൻയന്ത്ര
വാഹിനികൾ വന്നടുത്തപ്പോൾ കരളു
പൊട്ടികരഞ്ഞു ഞങ്ങളിൽ ചിലർ ഒടുവിലാ
നാടുവിട്ടീ കാടിൻ മടിതട്ടിൽ പാറിപറക്കുന്നു

പാരതന്ത്ര്യപെരുമ്പറ കൊട്ടുകേൾക്കാതെ
നാടുവിട്ടീ കാട്ടിലെത്തിയ നാട്ടുപൈങ്കിളി
പെണ്ണിൻ മൊഴിയിലുണ്ട് നാട്ടിലുള്ളവർ
കാട്ടുനീതിയാൽ കൊളുത്തിവിട്ട കനല്പാ‍ടുകൾ

കുയിലുകൾ കൂവുന്നു,കുരുവികൾ പാടുന്നു
കാട്ടുമരത്തിന്റെ ചില്ലമേലിരുന്ന്
പച്ചപനങ്കിളി തത്തകൾ കൊഞ്ചുന്നു.......
പുൽമേട് താണ്ടി നാം പോകവേ.....
കുളിരിനെകുസാതെ കൂകിയടുക്കുന്നു
കാട്ടുകൊമ്പന്മാ‍ർ,
കാകനും,കഴുകനും കാലുറപ്പിച്ചൊരു
കൊമ്പിലേറി...കളകളം പൊഴിക്കുമാ കാട്ടരുവിയിൽ
കാതങ്ങൾ നനച്ചങ്ങു നീങ്ങിയാകാട്ടുപാതയിലൂടെ

ഉറ്റവർ ഉയിർ വിട്ടുപോകവേ
ഉടയവ കനിവിനാൽ അത്മാവിനൊരു
പുനർജന്മമാകുന്നിവിടെ.
അത്മാവുറങ്ങുന്നു ആഴത്തിലവിടെ
ഐതീഹ്യമാനങ്ങൾ തീർക്കുമാ
താവളതാഴത്ത് പാപനാശിനി മോക്ഷത്തിൽ
പക്ഷിജന്മമാകുന്നു.......!

ഹരിത വന താഴ്വരതൻ ഇരുൾ നിറഞ്ഞൊരു
മേടയിൽ പക്ഷിഗന്ധം വമിക്കുന്നു;ജീവിതചക്രം
തിരിയവേ സ്വസ്ഥമായി പാർക്കുന്നു പാ‍താളതാവളത്തിൽ
മഴമേഘം തെളിയവേ മാനസം വിരിയുന്നു
പതാളപക്ഷിതൻ മേടയിൽ

കാതങ്ങൾ പിന്നിട്ട് പടവുകൾ കയറവേ
കൺകുളിരേ കണ്ടൊരു കൌതുകകാഴ്ച്ചയും
പുതുമഴ പെയ്തൊരാ വനമണ്ണിൻ നെറുകയിൽ
പക്ഷിതൻ ആനന്ദം അണപൊട്ടിയൊഴുകി.


മഴകൊണ്ടുമണ്ണിനെ തഴുകവേ നനയുന്ന
പക്ഷിതൻ ചിറകുകൾ വിടരുമ്പോൾ
മനതാരിൽ വിരിയുമൊരു നൃത്തചുവടിനാൽ
ഹരിതാഭമാവൃതം ആലോലചേതസ്സായി

പാരതന്ത്ര്യ തുടൽ പൊട്ടിച്ചു പായുന്നൊരു
അടിയാളനല്ല ഞാ‍ൻ വനമണ്ണിൻ
നെറുകയിൽ സ്വാതന്ത്ര്യ താളമാം മഴഗീതം
പൊഴിയുന്ന നാളിൽ മഴപക്ഷിയാണ് ഞാൻ

പേരുചൊല്ലി വിളിച്ചെന്റെ കൂട്ടുകാർ.....ചിത്രകൂടൻ
പക്ഷികൾ പാറിപറക്കുന്നു ദേ......;
അകാശനീലിമ താഴത്ത് പൊഴിയുന്നമഴതുള്ളി
തനിമയാൽ സ്വാതന്ത്ര്യ പറവയാകുന്നു

രാവിന്റെ കുളിരിനാൽ മർമ്മരംതീർക്കുന്നു
മഴപക്ഷികൾ.....
തനിമയാം ഹരിതവന ഭൂവിൽ തെരുവ് പുല്ലുകൾ
വകഞ്ഞുമാറ്റി മന്ദമാരുതൻ തലോടലേറ്റ്
മഴവിരുന്നൊരുക്കിയ പക്ഷിതൻ
നിറവ് കണ്ടുമടങ്ങുന്നു പക്ഷിപതാളയാത്രയിൽ

Saturday 7 January 2012

അവിവാഹിതന്റെ ആത്മഹത്യാകുറിപ്പ്

അവിവാഹിതന്റെ ആത്മഹത്യാകുറിപ്പ്

രാവേറെയാകുമ്പോളാ കുളിരേറ്റ
മനതാരിൽ മൌന വിഷാദമൂക
ഭാവം ചുമക്കുന്നൊരാ‍ൾ അർദ്ധ
നരബാധയാൽ ചീകിയാ മൃദുലോമ
കത്തിൽ തെളിയുമൊരു മദ്ധ്യവയസ്കമാം
നഷ്ടസ്വപ്ന പെരുമകാട്ടുന്നാ ശിഷ്ടകാല
പ്രതീകമായൊരു ചാരു കസാല മുകളിലേറി
നെഞ്ചകം പൊട്ടുമാറൊരു വേദനയഞ്ചുനാൾ
മുമ്പുവന്നെന്റെ ശേഷിപ്പിനുത്തരം കാണുവാൻ;
സൂചനതന്നു മടങ്ങിയതോർക്കുന്നു........ഞാൻ;
നിശ്ബദ സന്ദേശവാഹിയാം വേദനയേ

ഓർമ്മകൾ കായ്ക്കുന്നു പൂക്കുന്നു…കൊഴിയുന്നു
പിന്നെയും കായ്ക്കുമാ ഓർമ്മകൾ........
കൌമാര ചിന്തകൾപെയ്തൊരാ
കലാലനാളിൽ കൊതിച്ചുപോയെത്രയോ
വട്ടമാം കല്ല്യാണരാവിന്റെ കുളിരിനായി....
പുതുമതൻ പുലരികൾ പൂക്കുമാ വാകചുവട്ടിലെന്നോ
വേർപിരിഞ്ഞൊരു പ്രേമാതി സൌഹൃദം
കണ്ണുകൊണ്ടൊരു കഥ പറഞ്ഞവൾ
പിന്നെ, കാതിലന്നൊരു പ്രണയ ശകലം
പൊഴിച്ചതും മിഴിനീരുവീണു നനഞ്ഞാ
ഹസ്തദാന തുടിപ്പിലൊരു.....കനിവിന്റെ
ചുംബനപാടു നൽകിയതുംമോർക്കുന്നു.....

നനവിന്റെ ചുംബനം കനലായിയെരിയുമാ
മനതാരിലിനിയുമൊരുപ്രണയംസ്മാരക
തീർക്കുവാനാകാതെ സ്മൃതി പഥങ്ങൾ
തൻ തെളിമയാൽ പ്രണയാർദ്ര നിമിഷ-
ങ്ങളോർത്തുകൊണ്ടീ പൂമുഖത്തൊരു
പ്രതിമപോൽ നിലകൊള്ളുമാ
നാളിലറിയുന്നതൊന്നുമാത്രം......!
ശേഷകാല ക്രീയചെയ്യാനാളില്ലയെന്നുമാത്രം......!
യൌവ്വനം പൊരുതുവാനുറച്ചപ്പോൾ
സമരമെൻ പരീണിയ ഭാവത്തിൽ
അകലേയ്ക്കു നിങ്ങുമ്പോളാർദ്രമാം
വിവാഹ ജിവിതമില്ലാതെ തെല്ലുമൊരു
വല്ലായ്മ വന്നുപെട്ടീ ജീവിത ശേഷിപ്പിലിന്ന്.


അന്തസിൻ മാനദണ്ഡ ശാഖയിൽ കിളിർത്തൊരാ
രക്തതാപാതി മധുര രോഗത്താൽ അഭിമാനിയാകുന്ന
ആളിന്റെ യരികിലേക്കെത്തുന്നു കൂട്ടമായി
ഉറ്റവർ ,ഉടയവർ,മിത്രാദികൾ......
ആരുമില്ലെനിക്കീ അതുരാലയകിടക്കയിലിങ്ങനെ
കൂട്ടിരിക്കുവാൻ;
വാർദ്ധകം വരവേൽക്കുവാനീ ഷഷ്ടിപൂർത്തി
നാളിനായി കാത്തിരിക്കുമാ മനുജന്റെയരികിൽ
വർഗ്ഗസ്നേഹ വാചലതതൻ സ്വത്ത് ബോധ
തണലിലേക്കെത്തുമാ മക്കൾ മഹാത്മ്യം യില്ലെനിക്കിന്ന്.
ചലനമറ്റുമ്മറത്തുറങ്ങുമ്പോൾ അരികിലായി
അലമുറയിട്ട് നിലവിളിക്കുമൊരു പ്രിയതമയില്ലെനിക്കീ
ജീവിത വഴിയിൽ........

കുറുക്കുന്നു ഞാനെന്റെ അത്മഹത്യാ കുറിപ്പിന്റെ ചേരുവ
മേമ്പൊടിയില്ലാതെ തീർക്കുന്നു
ശേഷിപ്പിനുത്തരം കാണുവാൻ
തൂലിക തുമ്പിൽ വാ‍ക്കിന്റെ മുൾമുന
കനലായിയെരിയുന്നു;പിന്നെ പടരുമാ
താളിലൂടെയേറെ ദൂരം ഉയിരിന്റെ മടയാത്ര
കുറിപ്പായി......
അന്ത്യശ്വാസത്തിന്റെ കാര്യകാരണ പട്ടികയിൽ
ചേർക്കുന്നൊര ക്ഷരം തുടിക്കുന്നു വിഷാദ മോഹന
കാവ്യബിംബമായി......
മഞ്ഞായി,മഴയായി മണ്ണായി മാറുമീ മനുജന്റെ
ചിന്തകൾക്കുത്തരം തേടുന്നു തനീയേ.....
താഴത്തിരിക്കും തൂലിക തുണയായി....
ഉണരവേഹൃത്തടംതൊട്ടൊരു
വാക്കിനാൽസാക്ഷിപത്രം കുറിക്കുന്നു....
മൂകമായെത്തുന്നവർക്കൊരു മരണമൊഴിപോൽ
നൽകിയാശോകമാംബാക്കിപത്രം.....
മൂർദ്ധമാം വാർദ്ധകം വരുമുമ്പേ മടങ്ങുന്നു....
വ്യർത്ഥമോഹകൂട്ടിലനിന്നു ഞാൻ.....