Tuesday 26 July 2011

മാറാത്ത പാടുകൾ പോലെ.............


മാറാത്ത പാടുകൾ പോലെ.............

ഇന്ന് ജുലായ് 13
കലണ്ടറിൽ ഒരു ദിനം കൂടി മാറുന്നു.
മുൻപ് നടുക്കം സമ്മാനിച്ച
ദിനത്തിനു പന്ത്രണ്ട് നാൾകൂടി അകലം.
നഗരമുഖം തെളിഞ്ഞുനിന്നു
പതിവായി വന്നു പോകുന്ന
സന്ധ്യയെ വരവേൽക്കുവാൻ.
മഴമേഘങ്ങൾ അകലെ അടുത്തുകൂടി
പേയ്യാനുള്ള കൂടി ആലോചനപോലെ.
വെളിച്ചം മങ്ങി തുടങ്ങി.

നിരത്തിലൂടെ ജോലിഭാരംമിറക്കി
ഒരു മടക്കയാത്രയിൽ ചിലർ
ഓർക്കാനിഷ്ടമില്ലാത്ത ദുരിതകാഴ്ച്ചകൾ-
മായ്ച്ചു കളഞ്ഞവർ യി ജീവിതയാത്രയിൽ.
വീട്ടിലേക്കുള്ള യാത്രയിൽ മക്കൾക്ക്
മധുരംവാങ്ങി മടങ്ങുവാൻ മറ്റുചിലർ.
തിരക്കുവിട്ടുമാറാതെ നിരത്ത്നീങ്ങുന്നു-
സന്ധ്യയെ മടക്കുവാനുള്ള തിടുക്കത്തിൽ.
ഇരുട്ടു വീഴാൻ കൊതിക്കുന്നവർ---
മിടുക്കൻമാരായി മാറിനിന്നു.
ലക്ഷ്യബോധം വെടിയാതെ ജന്മദിനസമ്മാനം ഒരുക്കുവാൻ.
ഒരുക്കി വച്ച ചോറ്റുപാത്രത്തിലൊരു-
ബോംബു കക്ഷണം പൊട്ടിതെറിച്ചു.
പിന്നെ തുരു തുരാ........പൊട്ടി...........
പോറ്റുവാനായി പായുന്നജനത -
ചോറ്റു പാത്രസ്പോടനത്തിൽ പെട്ടുപോയി.
കരിഞ്ഞുപോയ സ്വപ്നങ്ങൾ ബാക്കിപത്രം
ഇറ്റുവീണ ചോരയിൽ കുതിർന്നവർ
പച്ചമണ്ണിൽ ഒടുങ്ങി.
കുരുതികൊണ്ട് വാക്കുപാലിച്ചവർ മടങ്ങി
കണ്ടു തീർക്കുക യി ദുരിതകാഴ്ച്ച..........
അറ്റുപോയ അംഗബന്ധങ്ങൾ ഒട്ടുമേ-
മങ്ങലേൽക്കാതെ..................
ചോരകൊണ്ട് കളം വരച്ചവർ
അകലെ വിജയകാളം മുഴക്കി മാറിനിന്നു.
കരുതിവച്ച മഴ വൈകിയാ‍ണങ്കിലും-
പെയ്തു യി നഗരമാകെ.
ബാക്കിവച്ചുപോയ തെളിവുകൾ മഴ മായ്ച്ചതായി-
വാർത്തയും വന്നു.
അങ്ങനെ ഓർമ്മയുടെ കലണ്ടറിൽ ഒരു ദിനം കൂടി..............
##### ######


Friday 22 July 2011

നിഴൽ

നിഴൽ


വ്യർത്ഥമായിരുന്നെങ്കിലും,
എന്റെ മോഹങ്ങൾക്ക് ഒരിക്കൽ
ചിറക്നൽകിയതവളാണ്.
സഫലമോഹങ്ങളിലേക്കു ഞാൻ
പറന്നു നോക്കി.
ചിറകടിയൊച്ച കേട്ടവൾ
തിരിഞ്ഞുനോക്കി

അകലെയാണെങ്കിലും കണ്ടവൾ;
എന്റെ ആ ചിറകുകൾ വിറയ്ക്കുന്നത്.
കരുണകാട്ടാൻ കഴിയാതെ
അവൾ അകലേയ്ക്കു തന്നെ...........
ഒടുവിൽ ആരും അറിയാതെയെൻ
വിറയാർന്ന ചിറകുകൾ അറ്റുവിണു.
അവസാനനോട്ടം തലയുയർത്തി ദൂരെ-
അവളിലേക്ക്....ഒരു മാത്രകൂടി.......
പിന്നെ വെയിലേറ്റ് ഒരു പാട് കാതംമുന്നിലേക്ക്.

ഒടുവിൽ“ മഴ”വന്നു കെടുത്തി ആ‘ പകലിനെ’
വിഘ്നം വന്നു വഴിയാത്രമുടങ്ങി.
മഴ അന്ന് രാത്രിയിലേക്കു നിളാതെ
പകലിൽ മാത്രമായി പെയ്തു തീർത്തു.
നിശയിലേക്കായി യാത്രമാറ്റി....

Wednesday 20 July 2011

ന്യായവിധി


ന്യായവിധി


വിരുന്നു മുറിയിലാ വിനോദ വിഞ്ജാന
പെട്ടിയിലൊരു പുതുമയുള്ള കാഴ്ച.
സന്തോഷ സാന്ദ്രം പിരിമുറുക്കം.
ഒടുവിൽ കണ്ണു നീർതുള്ളി വീണു നനയുന്നു.
നാട്ടു വർത്തമാനങ്ങളിൽ വന്നുപെട്ടു ..
“ഈ റിയാലിറ്റി”
ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തൊരു
മുഖചിത്രങ്ങൾ
വർണ്ണ വിസ്മയം തീർത്തൊരു വേദിയിൽ
പച്ചമലയാളം ഉച്ചാരണം മാറ്റി “അവതാരകർ“
ഇവിടെ പുതുമയുടെ പരിവേഷം തീർക്കുന്നു
കണ്ണുകൾക്കെത്ര ഭാവവ്യത്യാസം
നൽകുമാ ക്യാമറ.
പുതിയ നിറം നൽകുന്നു പുതുമയുള്ള കണ്ണീരിനു.
കരഞ്ഞു കലങ്ങിയ കണ്ണുമായി അവർ.
വിധിയെഴുത്തിന്റെ കെട്ടഴിക്കുവാൻ കാത്തിരിക്കുന്നു.
പാതിയിൽ അടിത്തെറ്റി വീണവർ വീണ്ടും വരുന്നു...........
ഒടുവിൽ വേദി വിട്ടൊഴിയുന്ന കൂട്ടുകാർ.
സമ്മാനപെരുമഴ പെയ്യിച്ച് പരസ്യ കമ്പനി വമ്പന്മാർ.
പട്ടിണി കഥയുമായി എത്തുന്നയാളിന്
ഒരു കെട്ടിടം സ്വന്തമായ്.......
നികുതിഭാ‍രം ചുമന്നുമാറ്റി സ്വന്തമാക്കാം
അവർക്കായി ആ സമ്മാനം.
സംഘമായിരുന്നു സംഗതികൾ വേണ്ടത്ര വിലയിരുത്തി.
ഒടുവിൽ കൂട്ടി കലർത്തിയാ മാർക്കിന്റെ മാനദണ്ഡം തീർക്കുന്നു.
മാർക്ക് നൽകി മാഷുമാർ വിട്ടൊഴിഞ്ഞു.
അകലെ നിന്നെത്തി പുതിയ വിധികർത്താക്കൾ.
കൈ വെള്ളയിൽ കാര്യങ്ങൾ
സുഭദ്രം...... മറിമായം...... സൂഷ്മം.....
എസ് എം എസ്





Tuesday 19 July 2011

വാകമരവും പിന്നെ ഞാനും


വാകമരവും പിന്നെ ഞാനും


ആദ്യം എഴുതിയതു പ്രണയ കവിത
പറയാൻ കൊതിച്ചതു കവിതയായ് മാറി
ബിംബങ്ങൾ കോർത്തതു പൂർത്തിയാക്കി
കടമെടുത്തൊരുപാടു വാക്കുകൾ കൂട്ടായ്
നിർത്താതെ ആ തൂലിക ചലിച്ചു
ഒടുവിൽ കവിത പോലെൻ
പ്രണയ ലേഖനം ജനിച്ചു
നൂറുവാക്കുകൾ കൂട്ടിക്കലർത്തിയെൻ
പ്രണയ കാവ്യ ലേഖനം
കൈമാറി ആ പ്രണയിനിയ്ക്ക്;
പ്രണയ സന്ദേശക്കൈമാറ്റം കണ്ടത്
വാകമരം മാത്രം!
ഒറ്റവാക്കുത്തരം നൽകിയവൾ
മുഖം തിരിച്ചു
മടക്കിയന്നുതന്നെ ഞാനാ
പ്രണയ സന്ദേശം
വാകമരം തണലും സാക്ഷിയും
വീണ്ടും വാകച്ചുവട്ടിലേയ്ക്കൊരു യാത്ര
തെളിവെടുപ്പിനായ്
ഓർമ്മകൾ പകുത്തെടുത്ത്
ഒരിക്കൽ കൂടി പരതി നോക്കി ഞാനെന്റെ
പകുതി മങ്ങിയ കാഴ്ചയിലാ മരം
വാ‍ക നിന്ന മണ്ണിലൊരു ചെറു വൃക്ഷത്തൈ മാത്രം;
വാകയ്ക്കു വില നൽകിയാരോ മുറിച്ചുമാറ്റി,
പകരമൊരു തൈനട്ടു കരുണ കാട്ടി!
പ്രതിഫലമില്ലാതെ പ്രണയ സാക്ഷിയായ ആ മരം
കണ്ടു കൊതിച്ചു, ഒടുവിൽ മരിച്ചു!
സാക്ഷിയില്ലാതെ തള്ളിയെന്റെ
പ്രണയ ലേഖനക്കൈമാറ്റ-
‘കുറ്റം’ അങ്ങനെ!

Monday 18 July 2011

നേർക്കാഴ്ച


നേർക്കാഴ്ച


കവല യോഗങ്ങൾക്കു കാതോർക്കുമ്പോൾ
കേട്ടു പോയീ വാക്കുകൾ
‘ചെറുക്കുക നമ്മളീ ‘പേറ്റന്റുകൾ!’
വരികയായി അകലെ നിന്നാ
പുതിയ വക്താക്കൾ
പേരു ചൊല്ലി വിളിച്ചു
‘ആഗോളവൽക്കരണം’
കാലമിതു കണ്ടു തീർക്കട്ടെ
അനുഭവ പരിച്ഛേദങ്ങൾ
വരവേല്പ് ഗംഭീരമാക്കാൻ
വില വാങ്ങി നൽകിയ നയം
സമ്മാനമായും
പൊരുതി നേടിയ സ്വാതന്ത്ര്യം
പ്രതിഫലമായും നൽകി
വിലയേറി കടമേറി
നാട്ടു വ്യാപാരികൾ പൂട്ടി
കടൽ കടന്ന് കൂട്ടു വ്യാപാരികൾ
വരുമ്പോൾ അവർക്ക്
സമ്മാനിക്കാൻ മണ്ണും മനസും
ഒടുവിൽ ശരീരം തന്നെയും!
കണ്ണാടി കൂട്ടിലെ നിറമുള്ള സൃഷ്ടികൾ,
കൌതുകക്കാകാഴ്ചകളാകുന്ന
ബിഗ് ബസാറുകൾ
കാഴ്ച ബംഗ്ലാവുകൾ!
അകലെ നിന്നൊരു യന്ത്രവാഹിനി;
നാട്ടുകാർക്കത് പുതുമയുള്ളൊരു കാഴ്ച!

‘മണമുള്ള വരുന്നിൻ ഗുണമുള്ള വിളവ്!’
പരസ്യ വാചകം കേട്ട്
മരുന്നു തുള്ളികൾ തളിച്ച്
വിളവെടുത്തവർ ദുരിത ബാധിതർ!

ആകാശത്തിലൂടെ അപ്പോഴും
മരുന്നു വാഹനങ്ങൾ
ഇരമ്പി നീങ്ങുന്നുണ്ടാകും!

വിങ്ങലായ് തേങ്ങലായ്
പിന്നെ ഒരു നിലവിളിയായി!
മങ്ങലേറ്റ കാഴ്ചകളിൽ
അവ്യക്തമായി അപ്പോഴും
കണ്ടു തീർക്കുകയീ പേറ്റന്റുകൾ!

വഴിതെറ്റിയ മടക്കയാത്ര


വഴിതെറ്റിയ മടക്കയാത്ര


നിറമുള്ള നൂറു സ്വപ്നങ്ങൾ നെയ്തു
നാട്ടിൻപുറത്തെ സൌഹൃദ സങ്കല്പ നിരത്തിൽ
ഒത്തിരി നേരത്തേയ്ക്ക്
അധ്വാനത്തിരക്കിനൊരല്പശമനം
ഇടവേളയൊന്നു ഹൃദ്യമാക്കുവാൻ
ആ യാത്ര വീട്ടിലേയ്ക്ക്......
പായുന്ന വണ്ടിയിൽ ശബ്ദം ഉച്ചത്തിലായി
സഹയാത്രികർ വഴിയിലെവിടെയോ പിരിഞ്ഞു
ഏകയായി അവൾ
ഭീതിയുടെ നിഴല്പാടുകൾ ചുറ്റിലും!
അറിയാതെ ഹൃദയം താളം മാറി
ഇരുളടഞ്ഞ ഇടനാഴിയിൽ
പതിയിരുന്നവൻ
പറിച്ചെടുത്ത് ആ യൌവ്വന സ്വപ്നങ്ങളെ
പ്രതികരണമറ്റവൾ
നിലത്തു വീണു
പിച്ചിച്ചീന്തിയ ശാരികയേ......
അവസാന നിലവിളി ആരും കേട്ടില്ല
ഹൃദയതാളം നിലച്ചുറക്കമായ്
ചോരപ്പടുമായി അവൾ....
ആ പച്ചമണ്ണിൽ!

മഴമേഘങ്ങൾ


മഴമേഘങ്ങൾ


അടച്ചിട്ട മുറിയ്ക്കുള്ളിൽ
തുറന്നിട്ട ജനാലയിലൂടെ
കാറ്റ് അകത്തേയ്ക്ക് തന്നെ!

അതു സാധാരണ കാറ്റായിരുന്നില്ല;
നേരത്തേ വന്ന മഴ്യ്ക്ക്
കൂട്ടിനു വന്നതാണ്!

ഇവിടെ വന്ന ശേഷം
ഇന്നു മാത്രമാണ്
പുറത്ത് നിരത്തിലേയ്ക്ക്
ഞാൻ നോക്കിയത്

ആരുമില്ലാത്തവനെ
അടുത്ത മുറിയിലെ സ്നേഹിതൻ
കൂട്ടിക്കൊണ്ടുവന്ന് കിടത്തിയതാണ്,
ഈ ആശുപത്രിക്കിടക്കയിൽ!

ഇന്നലെക്കൂടി കണ്ട സ്വപ്നത്തിൽ
ഒരു ഒറ്റപ്പെടലിന്റെ
നേർത്ത നൊമ്പരമുണ്ടായിരുന്നു.......

അമ്പത്തഞ്ചിലും അവിവാഹിതൻ!

സർക്കാർ സേവനം കഴിഞ്ഞിരിക്കുന്നു
ഇതിനകം അന്തസും ആഭിജാത്യവുമുള്ള
കുറെ രോഗങ്ങളും നേടി!

എല്ലാം മറന്നു പോയതിന്റെ
ശിക്ഷയാണോ ഈ ഒറ്റപ്പെടൽ?
ആയിരിക്കാം!

പണ്ട് പ്രണയമുണ്ടായിരുന്നു;
ഗോതമ്പു മണിയുടെ നിറമുള്ള
സുന്ദരിയോട്.....
അവളിന്ന് അമ്മയും മുത്തശിയുമായി!

പിന്നെയുമുണ്ടായിരുന്നു പ്രണയം;
ഒരു കറുത്ത സുന്ദരിയായിരുന്നു!
അവളും മെല്ലെമെല്ലെ അകന്നുപോയി.......

അല്ലെങ്കിൽ തന്നെ കറുപ്പിനും വെളുപ്പിനും
ഇടയിലാണല്ലോ,
എന്റെ സ്വപ്നങ്ങൾക്ക് പൂക്കാലമുണ്ടാകുന്നതും
പിന്നെ അവ കൊഴിഞ്ഞു വീഴുന്നതും!

ഓർമ്മകളിൽ അതൊക്കെ
ഇന്നൊരു സമാന്തര ജീവിതം.....

വേദന അലട്ടിയ ദിനങ്ങൾക്ക്
ഇന്നലെ രാത്രി അറുതിയായി;
അതുവരെ തീപിടിച്ച ആ വേദനയ്ക്ക്
ഇപ്പോൾ ഒരു ശമനമുണ്ട്!

ഇന്നു ഞാൻ ജനാലയെ
ശ്രദ്ധിച്ചു തുടങ്ങി;

ജനലഴികളിലൂടെ പുറത്തേയ്ക്കു നോക്കി
നിരത്തിൽ തിരക്കുതന്നെയാണ്;
ആരുടെയൊക്കെയോ
എന്തിനൊക്കെയോ
വേണ്ടിയുള്ള തിരക്കുകൾ.......!

ദൂരെ പെയ്തൊഴിഞ്ഞ കാർമേഘങ്ങൾ
വീണ്ടും അടുത്തുകൂടിയിരിക്കുന്നു
അടുത്ത മഴയ്ക്കുള്ള ആലോചനകൾക്കായി;
എന്നിൽ പെയ്തൊഴിയുന്ന
ഓർമ്മകളെ പോലെ തന്നെ!

മഴമേഘങ്ങൾക്ക് ഇനിയും പെയ്തേ മതിയാകൂ;
അതുപോലെ എന്റെ ഓർമ്മകൾക്കും!

മഴമേഘങ്ങൾക്ക് അറിയില്ല
ആർക്കു വേണ്ടിയാണ് തങ്ങളിങ്ങനെ
പെയ്തൊഴിയുന്നതെന്ന്!

എന്നിൽ നിറയുന്ന ബാഷ്പങ്ങളായും
അവപിന്നെ ഓർമ്മയുടെ മഴമേഘങ്ങളായും
പെയ്തുകൊണ്ടിരിക്കുന്നതെന്തിനാണെന്ന്
എനിക്കുമറിയില്ല!

Sunday 17 July 2011

പുതിയൊരു ബ്ലോഗ്ഗർ


പുതിയൊരു ബ്ലോഗ്ഗർ

പ്രിയമുള്ള ബൂലോകരെ,

ബ്ലോഗത്തേയ്ക്ക് ഒരു നവാഗതൻ കൂടി എത്തുകയാണ്; ജി.എൽ.അജീഷ്!

പൊതുപ്രവർത്തകനും പത്ര പ്രവർത്തകനും കൂടിയായ അജീഷ് ഇതുവരെ ഒളിപ്പിച്ചു വച്ചിരുന്ന തന്റെ കവിതകളും മറ്റ് രചനകളും ഇനി സ്വയം പ്രകാശിപ്പിക്കുകയാണ്. ബ്ലോഗിനെക്കുറിച്ചും അതിന്റെ സാദ്ധ്യതകളെക്കുറിച്ചും മുമ്പേ തന്നെഅല്പം ചില കാര്യങ്ങൾ ഈയുള്ളവനവർകൾ പറഞ്ഞു കൊടുത്തിരുന്നു. ഇങ്ങനെയൊരു മാധ്യമം ഉള്ളപ്പോൾ ഇനിയും സർഗ്ഗവാസനകളെ എന്തിന് അടക്കി വയ്ക്കുന്നുവെന്ന വിചാരം ഇപ്പോഴാണ് ഈ യുവകോമളന് കലശലായി ഉണ്ടായത്.

ബൂലോകം ഓൺലെയിനിന്റെ ബ്ലോഗ് ലിറ്ററസി പ്രോഗ്രാമുമായി നടക്കുന്ന ഈയുള്ളവനവർകളുടെ മുന്നിൽ അങ്ങനൊരാൾ വന്നു പെട്ടാലുള്ള അവസ്ഥ അറിയാമല്ലോ? ബ്ലോഗും തുടങ്ങി പോസ്റ്റും ഇട്ട് അനുഗ്രഹവും ചോദിപ്പിച്ചേ വിടുകയുള്ളൂ! അത് ഇവിടെയും സംഭവിക്കുന്നു.

അജീഷിന് മലയാളം ടൈപ്പിംഗ് നന്നായി വശമായിട്ടില്ല. അതിനാൽ ആദ്യ പോസ്റ്റുകളിൽ അല്പം ചില കൈകടത്തലുകൾ നടത്തേണ്ടി വന്നിട്ടുണ്ട്. ഇതിനകം പുള്ളിയ്ക്ക് യൂണിക്കോഡ് ഫോണ്ടിനെക്കുറിച്ച് ഒരു ധാരണ കിട്ടിയിട്ടുണ്ട്. കീമാൻ ടൈപ്പിംഗ് പരിശീലനം നടക്കുന്നു.

തന്റെ പത്ര പ്രവർത്തനത്തിന് ഇത് കൂടുതൽ സൌകര്യം നൽകും. വാർത്തകൾ ടൈപ്പ് ചെയ്ത് ഫാക്സ് ചെയ്യാൻ ഇനി എളുപ്പമാണ്. ഒപ്പം അത്യാവശ്യം വാർത്തകൾ ബ്ലോഗിലൂടെ ഷെയർ ചെയ്യുവാനും സാധിക്കും.

എന്തായാലും ഓർക്കുട്ടിനപ്പുറത്തും ഇന്റെർനെറ്റിൽ ഒരു ലോകണ്ടെന്ന അറിവ് ഈ നവാഗത ബ്ലോഗറെ ആവേശഭരിതനാക്കിയിട്ടുണ്ട്. ഇപ്പോൾ അദ്ദേഹം ഏതാനും കവിതകളുമായാണ് ബൂലോകത്തെ അഭിമുഖീകരിക്കുന്നത്. എല്ലവരുടെയും പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.



ഇനി പുതിയ ബ്ലോഗ്ഗറുടെ ആമുഖക്കുറിപ്പും ആദ്യ പോസ്റ്റും.

ബൂലോകം ഇത്ര സംഭവബഹുലമാണെന്ന് അറിയാൻ അല്പം വൈകി. നാട്ടിൽ കൊച്ചുകൊച്ചു കാര്യങ്ങളുമായി നടക്കുന്ന ഒരു തനി ഗ്രാമീണനാണ് ഈ വിനീതൻ.

എപ്പോഴൊകെയോ കുത്തിക്കുറിച്ച ചില വരികൾ ഉണ്ടായിരുന്നു. അത് കവിതയായി അംഗീകരിക്കപ്പെടുമോ എന്ന സംശയവുമായി ഈ വിശ്വമനവികം ബ്ലോഗ്ഗർ സജിം സാറിനെ സമീപിച്ചതായിരുന്നു. ആരെങ്കിലും കണ്ടാലല്ലേ അംഗീകരിക്കുമോ ഇല്ലയോ എന്നറിയാൻ കഴിയൂ എന്നായി അദ്ദേഹം. ബ്ലോഗെന്ന വിശാലമായ മാധ്യമം തുറന്നിട്ടിരിക്കുമ്പോൾ സർഗ്ഗവാസനകളെ ഉള്ളിലിട്ട് ഞെരിച്ചു കൊല്ലുന്നത് ക്രൂരവും പൈശാചികവും നിയമ വിരുദ്ധവുമാണെന്നും കൂടി അദ്ദേഹം നർമ്മോക്തിയിൽ പറഞ്ഞു!

ഈയുള്ളവനിൽ സർഗ്ഗ വാസനകൾ വല്ലതും ഉണ്ടായിരുന്നോ, ഇപ്പോഴും ഉണ്ടോ, ഇനിയും ഉണ്ടാകാൻ ഇടയുണ്ടോ എന്നൊന്നും സ്വയം അറിവില്ല. അഥവാ ഇല്ലെങ്കിൽ അല്പം സർഗ്ഗ വാസന ക്രമേണ ഉണ്ടാക്കി എടുക്കാൻ ആഗ്രഹിക്കുന്നത് അത്യാഗ്രഹമാണെങ്കിൽ ക്ഷമിക്കുക. അതൊക്കെ ഇനി ബൂലോകരുടെ തീരുമാനത്തിനു വിടുന്നു.

കവിതയാണെന്ന് കരുതി ഞാനെഴുതിയ കുറെ മലയാള വാക്കുകൾ നിങ്ങൾക്കു മുന്നിലേയ്ക്ക് വാരി വലിച്ചിടുന്നു. വെട്ടും തിരുത്തും വരുത്താൻ ആരുമില്ലാത്ത ഈ സ്വയം പ്രസാധനത്തിൽ അല്പജ്ഞാനിയായ ഈ വിനീത വിധേയനും എഴുതുന്നതിൽ തെറ്റുകുറ്റങ്ങൾ വരുമെന്ന് പ്രത്യേകം പ്രസ്താവിക്കേണ്ട കാര്യമില്ലല്ലോ. ഇവിടെ തെറ്റുകുറ്റങ്ങൾ ചൂണ്ടിക്കാണിക്കാനും തിരുത്താനും തിരുത്തിക്കാനും വായനക്കാരുടെ സഹായമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

എന്നെ ബൂലോകത്തേയ്ക്ക് കടക്കാൻ പ്രോത്സാഹിപ്പിക്കുകയും ബ്ലോഗ് നിർമ്മിച്ചു തരികയും ചെയ്ത വിശ്വമാനവികം ബ്ലോഗ്ഗർ സജിം സാറിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ആദ്യ പോസ്റ്റിടുന്നു. താഴെ കാണുന്ന മലയാള അക്ഷരങ്ങൾ കവിതയെന്നൊരു (ഗദ്യകവിതയാണേ!) ലേബൽ ചാർത്തിയത് അഹങ്കാരമണെങ്കിൽ ക്ഷമിക്കുക. അല്ലെങ്കിൽ സഹിക്കുക; അല്ലപിന്നെ!

കവിത

മഴമേഘങ്ങൾ

അടച്ചിട്ട മുറിയ്ക്കുള്ളിൽ
തുറന്നിട്ട ജനാലയിലൂടെ
കാറ്റ് അകത്തേയ്ക്ക് തന്നെ!

അതു സാധാരണ കാറ്റായിരുന്നില്ല;
നേരത്തേ വന്ന മഴ്യ്ക്ക്
കൂട്ടിനു വന്നതാണ്!

ഇവിടെ വന്ന ശേഷം
ഇന്നു മാത്രമാണ്
പുറത്ത് നിരത്തിലേയ്ക്ക്
ഞാൻ നോക്കിയത്

ആരുമില്ലാത്തവനെ
അടുത്ത മുറിയിലെ സ്നേഹിതൻ
കൂട്ടിക്കൊണ്ടുവന്ന് കിടത്തിയതാണ്,
ഈ ആശുപത്രിക്കിടക്കയിൽ!

ഇന്നലെക്കൂടി കണ്ട സ്വപ്നത്തിൽ
ഒരു ഒറ്റപ്പെടലിന്റെ
നേർത്ത നൊമ്പരമുണ്ടായിരുന്നു.......

അമ്പത്തഞ്ചിലും അവിവാഹിതൻ!

സർക്കാർ സേവനം കഴിഞ്ഞിരിക്കുന്നു
ഇതിനകം അന്തസും ആഭിജാത്യവുമുള്ള
കുറെ രോഗങ്ങളും നേടി!

എല്ലാം മറന്നു പോയതിന്റെ
ശിക്ഷയാണോ ഈ ഒറ്റപ്പെടൽ?
ആയിരിക്കാം!

പണ്ട് പ്രണയമുണ്ടായിരുന്നു;
ഗോതമ്പു മണിയുടെ നിറമുള്ള
സുന്ദരിയോട്.....
അവളിന്ന് അമ്മയും മുത്തശിയുമായി!

പിന്നെയുമുണ്ടായിരുന്നു പ്രണയം;
ഒരു കറുത്ത സുന്ദരിയായിരുന്നു!
അവളും മെല്ലെമെല്ലെ അകന്നുപോയി.......

അല്ലെങ്കിൽ തന്നെ കറുപ്പിനും വെളുപ്പിനും
ഇടയിലാണല്ലോ,
എന്റെ സ്വപ്നങ്ങൾക്ക് പൂക്കാലമുണ്ടാകുന്നതും
പിന്നെ അവ കൊഴിഞ്ഞു വീഴുന്നതും!

ഓർമ്മകളിൽ അതൊക്കെ
ഇന്നൊരു സമാന്തര ജീവിതം.....

വേദന അലട്ടിയ ദിനങ്ങൾക്ക്
ഇന്നലെ രാത്രി അറുതിയായി;
അതുവരെ തീപിടിച്ച ആ വേദനയ്ക്ക്
ഇപ്പോൾ ഒരു ശമനമുണ്ട്!

ഇന്നു ഞാൻ ജനാലയെ
ശ്രദ്ധിച്ചു തുടങ്ങി;

ജനലഴികളിലൂടെ പുറത്തേയ്ക്കു നോക്കി
നിരത്തിൽ തിരക്കുതന്നെയാണ്;
ആരുടെയൊക്കെയോ
എന്തിനൊക്കെയോ
വേണ്ടിയുള്ള തിരക്കുകൾ.......!

ദൂരെ പെയ്തൊഴിഞ്ഞ കാർമേഘങ്ങൾ
വീണ്ടും അടുത്തുകൂടിയിരിക്കുന്നു
അടുത്ത മഴയ്ക്കുള്ള ആലോചനകൾക്കായി;
എന്നിൽ പെയ്തൊഴിയുന്ന
ഓർമ്മകളെ പോലെ തന്നെ!

മഴമേഘങ്ങൾക്ക് ഇനിയും പെയ്തേ മതിയാകൂ;
അതുപോലെ എന്റെ ഓർമ്മകൾക്കും!

മഴമേഘങ്ങൾക്ക് അറിയില്ല
ആർക്കു വേണ്ടിയാണ് തങ്ങളിങ്ങനെ
പെയ്തൊഴിയുന്നതെന്ന്!

എന്നിൽ നിറയുന്ന ബാഷ്പങ്ങളായും
അവപിന്നെ ഓർമ്മയുടെ മഴമേഘങ്ങളായും
പെയ്തുകൊണ്ടിരിക്കുന്നതെന്തിനാണെന്ന്
എനിക്കുമറിയില്ല!

ചുമ്മാ അറിവില്ലായ്മകളെ പഴിച്ചിട്ടെന്ത്?