Monday 19 December 2011

ജനകീയ കരസ്പർശത്താൽ ധന്യമാകുന്നീ വിദ്യാലയം


ജനകീയ കരസ്പർശത്താൽ ധന്യമാകുന്നീ വിദ്യാലയം

കിളിമാനൂർ: ജനകീയ പങ്കാളിത്തവുംകൂട്ടായ്മയുടെ കരുത്തും കൊണ്ടു ശ്രദ്ധേയമാകുകയാണ് ഇവിടെ ഒരു സർക്കാർ പള്ളികൂടം.85 വർഷത്തെ
ചരിത്രമുള്ള പപ്പാല ഗവ:ലോവർ പ്രൈമറിസ്കൂളാണ് പഞ്ചായത്തിന്റേയും
നാട്ടുകാരുടെയും പൂർവ്വവിദ്യാർഥികളുടെയും സ്നേഹസ്പർശനം കൊണ്ടു ധന്യമാകുന്നത്.പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിന്റെ 2011-12 ജനകീയാ‍സൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പപ്പാല ഗവ: എൽ.പി.എസിനെ മാതൃക വിദ്യായലയ പ്രോജക്റ്റ് തയ്യാറാക്കി ഈ പദ്ധതിപ്രകാരം 4 ലക്ഷംത്തോളം രൂപവിനിയോഗിച്ചു
കൊണ്ടുള്ള നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിക്കുകയും ചെയ്തു.മാതൃക വിദ്യാലയ പദ്ധതി ഉദ്ഘാടനം നാളെ വൈകുന്നേരം 3 ന് ബി.സത്യൻ എം.എൽ.എ നിർവ്വഹിക്കും.വിദ്യാലയം മാതൃകയാകുന്ന പദ്ധതിയോടനുബന്ധിച്ച് വിപുലമായ ചടങ്ങുകളാണ് നാട്ടുകാരും പഞ്ചായത്തുചേർന്ന്സംഘടിപ്പിച്ചിരിക്കുന്നത്.21 ന് രാവിലെ പൂർവ്വവിദ്യാർഥി കുടുംബസംഗമം നടക്കും ഗൃഹാതുരത്വം ഉണർത്തുന്ന
ഓർമ്മകളുടെ കൂടിചേരലിന് “ഓർമ്മക്കൂട്” എന്ന പേരാണ് നൽകിയിരിക്കുന്നത്
ഒരു നാടിന്റെ സംസ്ക്കാര സൃഷ്ടിക്ക് നിർണ്ണായകമായ പങ്കുവഹിച്ച വിദ്യാലയമാണ്
പാപ്പാല എൽ.പി.എസ്.പരിപാടിയുടെ സ്വാഗത സംഘ രൂപീകരണ യോഗത്തിലുണ്ടാ‍യ ജനപങ്കാളിത്തം തന്നെ വിദ്യാലയത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതാണ്.പപ്പാല പ്രദേശത്ത് മാത്രം ഒതുങ്ങുന്നതല്ലാ ഈ വിദ്യാലത്തിന്റെ
സാന്നിധ്യം.മലയാളത്തിന്റെ പ്രിയകവി കിളിമാനൂർ രമാകാന്തൻ,കിളിമാനൂർ മധു,സാഹിത്യകാരൻ കിളിമാനൂർ ചന്ദ്രൻ,തുടങ്ങി സാഹിത്യരംഗത്തുള്ള പലരും അറിവിന്റെ ആദ്യാക്ഷരം കുറിച്ചത് ഈ പള്ളികൂടത്തിൽ നിന്നാണ്.ലോകപ്രസിദ്ധരായ ഡോക്ടർ മാർ.എഞ്ചിനീയർമാ‍ർ,പത്രപ്രവർത്തകർ,അഭിഭാഷകർ ,ജനപ്രതിനിധികൾ,ഒക്കെ ഈ സർക്കാർ വിദ്യായലത്തിന്റെ ഹൃദയസ്പന്ദനം തൊട്ടറിഞ്ഞവരാണ് എന്നതാണ്
വാസ്തവം.ഇത്തരത്തിൽ പ്രസിദ്ധരായവരെ ചടങ്ങിൽ ആദരിക്കും.തുടർന്ന് ഈ വിദ്യാലയത്തിലെ പൂർവ്വ ഗുരുനാഥന്മാ‍രെ ആദരിക്കുന്നതിന്റെ ഭാഗമായി “ഗുരുപൂജ’ എന്ന മഹനീയമായചടങ്ങും സംഘടിപ്പിച്ചിരിക്കുന്നു.അങ്ങനെ ജനകീയ കൂട്ടായ്മയിലൂടെ പൊതു വിദ്യാഭ്യാസ സംരക്ഷിക്കുവാനും നിലനിർത്തുവാനുമുള്ള
വിപുലമായ പരിപാടികൾക്കാണ് നാടിന്റെ ഹൃദയവായ്പ്പറിഞ്ഞ ഈ സർക്കാർ പള്ളികൂടം സാക്ഷിയാകാൻ പോകുന്നത്.പൂർവ്വവിദ്യാർഥികുടുംബ സംഗമം പ്രശസ്ത കവി കുമ്മിൾ
സുകുമാരൻ ഉദ്ഘാടനം ചെയ്യും മലയാളത്തിന്റെ പ്രിയങ്കരനായ കവി കിളിമാനൂർ രമാകാന്തൻ അനുസ്മരണവും സംഘടിപ്പിച്ചിട്ടുണ്ട്.വർഷങ്ങൾക്കുമുൻപ് വിദ്യാലയജീവിതത്തിന്റെ ഇടനാഴികളിലൂടെ നടന്നു നീങ്ങിയവരുടെ അനുഭവങ്ങൾപങ്കുവയ്ക്കലും വേറിട്ട അനുഭവമാകും


Saturday 10 December 2011

ഭ്രംശതാഴ്വര

വാക്ശരങ്ങൾ കോർക്കുമൊരതിജീവനത്തിൻ
സമരാഗ്നിയാളി പടരുമാ പുഴയോരത്തൊരു
മുല്ലഗന്ധം മാറിമരണഗന്ധം മണക്കുമ്പോൾ
മക്കൾവാദം മുഴക്കുന്നു ചിലരാ മണ്ണിൻ വിരിമാറിൽ;
രക്തസാക്ഷികൾക്കായ് കൊമ്പുകോർക്കുന്നവർ!

നൊന്തുപോകുന്ന പെരിയാറിനരികിൽ
നൊമ്പരം പേറുന്ന താഴ്വരയ്ക്കിന്നു പേർ
“ഭ്രംശതാഴ്വര“....!
പാട്ടക്കരാറിന്റെ കൂട്ടത്തിൽ‌പ്പെട്ടുപോയാ
നാട്ടുകാർക്ക് കൂട്ടപരീക്ഷണത്തിൻ
ഭാഗപത്രം പകുത്തുനൽകിയപ്പോഴൊരു
കെട്ടുപടായി വന്നുപെട്ടീ അളവുകോൽ
ഗണിതമാം മരണ സൌധത്തിൽ
മണിമുഴക്കവും.....!

വട്ടമിട്ടങ്ങുപറക്കും കഴുകനുതാഴെയായൊരു
പുതുമതൻ പുഷ്പകവിമാനമിറങ്ങുന്നു,
ചോർച്ച കാണുവാൻ ചേർച്ചയുണ്ടാക്കുവാൻ !
മൂർച്ചയുള്ളവാക്കുമായെത്തിയവരായിങ്കിതം
മൂർച്ഛയുള്ള വാക്കുമായെത്തിയവരായിങ്കിതം
വ്യക്തമാക്കിയതിങ്ങനേയും;
ആകുലത അണപൊട്ടിയൊഴുകട്ടെയെങ്കിലും
മാറ്റുവാനാകില്ല.....ഇനി മരണമുണ്ടായാലും...!

മഴക്കാറു വീണു നിറയുമ്പോളടിവാര-
ജനതതൻ ആശങ്ക നെഞ്ചോടുചേർത്തങ്ങു,
മടങ്ങുന്നു മറുനാട്ടുവാസത്തിനായ്!
ഇറ്റുവീഴും ജലതുള്ളി പെറ്റിട്ടു
കുത്തൊഴിക്കിപ്പൊഴും മാറ്റുവാനാകാതെ
തോറ്റുപോകുമ്പോഴാ ജനതയാരോട്
പറയണം.....? ആരെപഴിക്കണം..?
പാട്ടകരാറിന്റെ കൂട്ടത്തിൽ കിട്ടിയാ ഭാഗപത്രത്തയോ?

ഗാന്ധിതൻ നാട്ടിലൊരു കാവലാം ‘മാച്ചുഡാം‘
അണപൊട്ടിയൊഴുകിയൊടുവിലാനഗരം
നരകമായിതീർന്നതോർക്കുക........!
ലോകമരണഭൂപടചിത്രം വരയ്ക്കുമ്പോളറിയുന്നു
അണപൊട്ടിയൊഴുകിയാ ഭൂതകാല-
പ്പുഴകളിലിന്നു മാംസഗന്ധം മണക്കുന്നു.....

ഭൂകമ്പമാപിനി പറയുന്നു:
ഞങ്ങൾ കണ്ടാ മണ്ണിൻ വിരിമാറിൽ
ഇടവേളയില്ലാതെ ദ്രുതകർമ്മ മാകുന്ന
കമ്പനത്തെ............
യന്ത്രവാഹിനി തന്ത്രപൂർവ്വം പറഞ്ഞുപോകു-
മ്പോളറിയുക; വികാരമേ നീ മടങ്ങുക......
വിവേകമേ നീ ഉണരുക; ഇനിയൊരു
രക്തസാക്ഷിയാം പുഴ ഒഴുകാതിരിക്കാൻ.....

Thursday 1 December 2011

ചുവരുകൾ

നിറം മാറിയെൻ സമദൂരചുവരുകൾക്കിന്ന്
പഴമതൻപുതുമകോർത്തൊരാ യൌവ്വനം
;മായ്ച്ചുമായ്ച്ചൊടുവിൽ തേയ്ച്ചുമിനുക്കിയ
ഛായകൊഴുപ്പിനാൽനിറമുള്ളവരയും കുറിയും തെളിയുന്നു;
കരിവർണ്ണകരവിരുതാംവരച്ചിട്ടചിത്രങ്ങൾ,ചിഹ്നങ്ങൾ,
കുഞ്ഞിളം ചിന്തകളൊക്കെമായാതെ
കുസൃതിതൻ ബാല്യബിംബങ്ങളാകുന്നു
അകലെയാംസ്വപ്നങ്ങളരികിലേക്കെത്തുമ്പോൾ
മറനൽകികരുതുമാചുവരുകൾ
മധുരമനോജ്ഞമാമൊരുമനോരാജ്യകാവലാ
മതിലിനുള്ളില്‍ മങ്കയ്ക്ക് ശബ്ദമാധവശകലങ്ങൽ
പൊഴിക്കുന്നു മണവാളൻ.
പാ‍ത്തിരുന്നൊരുപ്രാണിയേഭക്ഷിച്ചുമാറ്റാ‍നീ
ചുവരുതൻകെണിയൊരുക്കി ചിലന്തിയും,
പല്ലിയും,പഴുതാരയും പറ്റിപിടിച്ചങ്ങിരിക്കുന്നു.
മറയുള്ള....കെണി....കൂറുള്ള സാക്ഷീ....
ചുവരുകൾ.......!മങ്ങലും
വിങ്ങലും തേങ്ങലും കലരുമ്പോഴിറ്റു
വീണശ്രബിന്ദുക്കൾപടരുമീമുറിയിൽ
ഒടുവിലാമൌനത്തിൻ വാല്മീകം ജനിക്കുമ്പോൾ
പാപപങ്കിലമാം മോഹഭംഗമായി ചുവരുകൾ....!
മാമകമാനസതാരിൽ വിരിയുമാമാറാലമാർജനംചെയ്യാനാ
മാറാപ്പ് ചുമക്കുന്നുആ മാടത്തിനുള്ളിലും..
മൊഞ്ചുള്ളകൊഞ്ചലുമൊരുനൂറുനുണയും
കേട്ടുകേട്ടൊടുവിലാതഴമ്പിച്ചകാതുമായ്
ചുവരുകൾ.......