Friday 5 August 2011

അയാൾ

അയാൾ............
നീട്ടിവളർത്തിയാ താടിരോമങ്ങൾ തഴുകി
നടന്നുപോകുമാ മനുഷ്യൻ
തെരുവിന്റെ സാന്നിദ്ധ്യമാകുന്നു.
തഴുകുന്ന താടിരോമങ്ങളിൽ-
തങ്ങി നിന്നതൊരു നൈരാശ്യമെന്നാരോ പറഞ്ഞു.
പ്രണയത്തിൻ കെട്ടുപാടുകൾ
വിട്ടൊഴിഞ്ഞെത്തി യി നാട്ടുവഴിയിൽ
തിളങ്ങുന്ന കണ്ണുള്ളകാലത്ത്
കാമിച്ചു മടങ്ങിയാരോ.......ഒരു പെണ്ണ്.
കുലമഹിമ....കൂറ്കാട്ടിയവൾ....
അകലെ കുടുംബിനിയോ....?

കാലമേൽ‌പ്പിച്ച് പ്രഹരത്തിൽ-
മോഹഭംഗതാഴ്വരവിട്ട്
നാട്ടുവഴിലൊരു ഉലാത്തൽ.

പാവംയീ മനുഷ്യനെന്നു ചിലരും പറഞ്ഞു
തീർച്ചയില്ലെങ്കിലും ചേർച്ചയായത് ഒന്നു മാത്രം
മൂർച്ചയില്ലാതെ ഒതുങ്ങുന്ന മനുഷ്യൻ
കൂട്ടിലമരാതെ ചിലയ്ക്കാതെ....ചലിയ്ക്കുന്ന മനുഷ്യൻ
കുലം വിട്ടുവന്നു ഒടുവിൽ തെരുവിനെ പ്രണയിച്ചു
തിരിച്ചുകിട്ടാൻ ഒന്നുമില്ലെങ്കിലും

കൂട്ടുകൂടാൻ ആരുമില്ലെങ്കിലും
തെരുവിനായി ഒരു വേറിട്ടകാഴ്ച നൽകാൻ