Tuesday 26 July 2011

മാറാത്ത പാടുകൾ പോലെ.............


മാറാത്ത പാടുകൾ പോലെ.............

ഇന്ന് ജുലായ് 13
കലണ്ടറിൽ ഒരു ദിനം കൂടി മാറുന്നു.
മുൻപ് നടുക്കം സമ്മാനിച്ച
ദിനത്തിനു പന്ത്രണ്ട് നാൾകൂടി അകലം.
നഗരമുഖം തെളിഞ്ഞുനിന്നു
പതിവായി വന്നു പോകുന്ന
സന്ധ്യയെ വരവേൽക്കുവാൻ.
മഴമേഘങ്ങൾ അകലെ അടുത്തുകൂടി
പേയ്യാനുള്ള കൂടി ആലോചനപോലെ.
വെളിച്ചം മങ്ങി തുടങ്ങി.

നിരത്തിലൂടെ ജോലിഭാരംമിറക്കി
ഒരു മടക്കയാത്രയിൽ ചിലർ
ഓർക്കാനിഷ്ടമില്ലാത്ത ദുരിതകാഴ്ച്ചകൾ-
മായ്ച്ചു കളഞ്ഞവർ യി ജീവിതയാത്രയിൽ.
വീട്ടിലേക്കുള്ള യാത്രയിൽ മക്കൾക്ക്
മധുരംവാങ്ങി മടങ്ങുവാൻ മറ്റുചിലർ.
തിരക്കുവിട്ടുമാറാതെ നിരത്ത്നീങ്ങുന്നു-
സന്ധ്യയെ മടക്കുവാനുള്ള തിടുക്കത്തിൽ.
ഇരുട്ടു വീഴാൻ കൊതിക്കുന്നവർ---
മിടുക്കൻമാരായി മാറിനിന്നു.
ലക്ഷ്യബോധം വെടിയാതെ ജന്മദിനസമ്മാനം ഒരുക്കുവാൻ.
ഒരുക്കി വച്ച ചോറ്റുപാത്രത്തിലൊരു-
ബോംബു കക്ഷണം പൊട്ടിതെറിച്ചു.
പിന്നെ തുരു തുരാ........പൊട്ടി...........
പോറ്റുവാനായി പായുന്നജനത -
ചോറ്റു പാത്രസ്പോടനത്തിൽ പെട്ടുപോയി.
കരിഞ്ഞുപോയ സ്വപ്നങ്ങൾ ബാക്കിപത്രം
ഇറ്റുവീണ ചോരയിൽ കുതിർന്നവർ
പച്ചമണ്ണിൽ ഒടുങ്ങി.
കുരുതികൊണ്ട് വാക്കുപാലിച്ചവർ മടങ്ങി
കണ്ടു തീർക്കുക യി ദുരിതകാഴ്ച്ച..........
അറ്റുപോയ അംഗബന്ധങ്ങൾ ഒട്ടുമേ-
മങ്ങലേൽക്കാതെ..................
ചോരകൊണ്ട് കളം വരച്ചവർ
അകലെ വിജയകാളം മുഴക്കി മാറിനിന്നു.
കരുതിവച്ച മഴ വൈകിയാ‍ണങ്കിലും-
പെയ്തു യി നഗരമാകെ.
ബാക്കിവച്ചുപോയ തെളിവുകൾ മഴ മായ്ച്ചതായി-
വാർത്തയും വന്നു.
അങ്ങനെ ഓർമ്മയുടെ കലണ്ടറിൽ ഒരു ദിനം കൂടി..............
##### ######


No comments: