Tuesday, 26 July 2011
മാറാത്ത പാടുകൾ പോലെ.............
മാറാത്ത പാടുകൾ പോലെ.............
ഇന്ന് ജുലായ് 13
കലണ്ടറിൽ ഒരു ദിനം കൂടി മാറുന്നു.
മുൻപ് നടുക്കം സമ്മാനിച്ച
ആ ദിനത്തിനു പന്ത്രണ്ട് നാൾകൂടി അകലം.
നഗരമുഖം തെളിഞ്ഞുനിന്നു
പതിവായി വന്നു പോകുന്ന
സന്ധ്യയെ വരവേൽക്കുവാൻ.
മഴമേഘങ്ങൾ അകലെ അടുത്തുകൂടി
പേയ്യാനുള്ള കൂടി ആലോചനപോലെ.
വെളിച്ചം മങ്ങി തുടങ്ങി.
നിരത്തിലൂടെ ജോലിഭാരംമിറക്കി
ഒരു മടക്കയാത്രയിൽ ചിലർ
ഓർക്കാനിഷ്ടമില്ലാത്ത ദുരിതകാഴ്ച്ചകൾ-
മായ്ച്ചു കളഞ്ഞവർ യി ജീവിതയാത്രയിൽ.
വീട്ടിലേക്കുള്ള യാത്രയിൽ മക്കൾക്ക്
മധുരംവാങ്ങി മടങ്ങുവാൻ മറ്റുചിലർ.
തിരക്കുവിട്ടുമാറാതെ നിരത്ത്നീങ്ങുന്നു-
സന്ധ്യയെ മടക്കുവാനുള്ള തിടുക്കത്തിൽ.
ഇരുട്ടു വീഴാൻ കൊതിക്കുന്നവർ---
മിടുക്കൻമാരായി മാറിനിന്നു.
ലക്ഷ്യബോധം വെടിയാതെ ജന്മദിനസമ്മാനം ഒരുക്കുവാൻ.
ഒരുക്കി വച്ച ചോറ്റുപാത്രത്തിലൊരു-
ബോംബു കക്ഷണം പൊട്ടിതെറിച്ചു.
പിന്നെ തുരു തുരാ........പൊട്ടി...........
പോറ്റുവാനായി പായുന്നജനത -
ചോറ്റു പാത്രസ്പോടനത്തിൽ പെട്ടുപോയി.
ആ കരിഞ്ഞുപോയ സ്വപ്നങ്ങൾ ബാക്കിപത്രം
ഇറ്റുവീണ ചോരയിൽ കുതിർന്നവർ
പച്ചമണ്ണിൽ ഒടുങ്ങി.
കുരുതികൊണ്ട് വാക്കുപാലിച്ചവർ മടങ്ങി
കണ്ടു തീർക്കുക യി ദുരിതകാഴ്ച്ച..........
അറ്റുപോയ അംഗബന്ധങ്ങൾ ഒട്ടുമേ-
മങ്ങലേൽക്കാതെ..................
ചോരകൊണ്ട് കളം വരച്ചവർ
അകലെ വിജയകാളം മുഴക്കി മാറിനിന്നു.
കരുതിവച്ച മഴ വൈകിയാണങ്കിലും-
പെയ്തു യി നഗരമാകെ.
ബാക്കിവച്ചുപോയ തെളിവുകൾ മഴ മായ്ച്ചതായി-
വാർത്തയും വന്നു.
അങ്ങനെ ഓർമ്മയുടെ കലണ്ടറിൽ ഒരു ദിനം കൂടി..............
##### ######
Labels:
കവിത
Subscribe to:
Post Comments (Atom)
No comments:
Post a Comment