Monday, 18 July 2011
നേർക്കാഴ്ച
നേർക്കാഴ്ച
കവല യോഗങ്ങൾക്കു കാതോർക്കുമ്പോൾ
കേട്ടു പോയീ വാക്കുകൾ
‘ചെറുക്കുക നമ്മളീ ‘പേറ്റന്റുകൾ!’
വരികയായി അകലെ നിന്നാ
പുതിയ വക്താക്കൾ
പേരു ചൊല്ലി വിളിച്ചു
‘ആഗോളവൽക്കരണം’
കാലമിതു കണ്ടു തീർക്കട്ടെ
അനുഭവ പരിച്ഛേദങ്ങൾ
വരവേല്പ് ഗംഭീരമാക്കാൻ
വില വാങ്ങി നൽകിയ നയം
സമ്മാനമായും
പൊരുതി നേടിയ സ്വാതന്ത്ര്യം
പ്രതിഫലമായും നൽകി
വിലയേറി കടമേറി
നാട്ടു വ്യാപാരികൾ പൂട്ടി
കടൽ കടന്ന് കൂട്ടു വ്യാപാരികൾ
വരുമ്പോൾ അവർക്ക്
സമ്മാനിക്കാൻ മണ്ണും മനസും
ഒടുവിൽ ശരീരം തന്നെയും!
കണ്ണാടി കൂട്ടിലെ നിറമുള്ള സൃഷ്ടികൾ,
കൌതുകക്കാകാഴ്ചകളാകുന്ന
ബിഗ് ബസാറുകൾ
കാഴ്ച ബംഗ്ലാവുകൾ!
അകലെ നിന്നൊരു യന്ത്രവാഹിനി;
നാട്ടുകാർക്കത് പുതുമയുള്ളൊരു കാഴ്ച!
‘മണമുള്ള വരുന്നിൻ ഗുണമുള്ള വിളവ്!’
പരസ്യ വാചകം കേട്ട്
മരുന്നു തുള്ളികൾ തളിച്ച്
വിളവെടുത്തവർ ദുരിത ബാധിതർ!
ആകാശത്തിലൂടെ അപ്പോഴും
മരുന്നു വാഹനങ്ങൾ
ഇരമ്പി നീങ്ങുന്നുണ്ടാകും!
വിങ്ങലായ് തേങ്ങലായ്
പിന്നെ ഒരു നിലവിളിയായി!
മങ്ങലേറ്റ കാഴ്ചകളിൽ
അവ്യക്തമായി അപ്പോഴും
കണ്ടു തീർക്കുകയീ പേറ്റന്റുകൾ!
Labels:
കവിത
Subscribe to:
Post Comments (Atom)
5 comments:
nannayittundu..ashamsakal..
കൊള്ളാം
കമന്റുകൽക്ക് നന്ദി!
വിജയാശംസകൾ.....
സത്യം തന്നെ ...
നന്നായിരിക്കുന്നു ...
Post a Comment