സഖാവ്....................
അമ്മതൻ മടിയിൽ തലചായ്ച്ചൊരു
തരാട്ടുപാട്ടു കേൾക്കവേ കണ്ണുകൾ
പതിച്ചൊരാ ഭിത്തിമേൽ തൂക്കിയ
ചില്ലുവച്ചൊരു ചിത്രവും ചുവപ്പുമാലയും
കരുതിവച്ചവാക്കുകൾ കവിതപോൽ
ചൊല്ലുമാ അമ്മകൌശലംകാട്ടി വിരൽചൂണ്ടി
വിസ്മയംതീർത്തു ;ചുവരിലായിങ്ങനെ നിലകൊള്ളും
ചിത്രചരിതത്തിങ്കൽ മുത്തച്ഛനുറങ്ങുന്നു ദേ....!
ഹരിതവർണ്ണഭൂവിൽ രുധിരവർണ്ണക്കൊടി
ഉയരവേ ബധിരകർണ്ണങ്ങൾ തുറക്കുമാറു
ച്ചത്തിലൊരുണർത്തുപാട്ടായി ഉയരുമാ
ഇങ്ക്വിലാബിൻ ഈരടിയാലൊരു സമരവേദി...
കണ്ഠനാളം തുറന്നാ കർമ്മമണ്ഡലസമരവീഥിയിൽ
കരുതലോടെ വന്നടുത്തൊരു കൊടിയമർദ്ദനം
തെളിവിനായി നൽകിയൊരുണങ്ങാത്ത-
മുറിപ്പാടീമുഖഛായതൻ സ്മരണയിൽ.......!
ഹൃത്തടം പൊട്ടുമാറുച്ചത്തിലാ കാഹളം മുഴക്കി
തല്ലികെടുത്തുവാനെത്തിയൊരുകൂട്ടമധികാര-
ദുർമോഹികൾ;ബൂട്ടിട്ടകാലുകൊണ്ടൊരുകാളം
വരച്ചുകഴുക സംസ്കാര കാലമാം മുദ്രപോൽ മുതുകിൽ....
കുതറിയാടുന്ന കോമരങ്ങൾ,കൂകിപ്പറക്കുന്നു കടൽ
കടന്നെത്തിയ കഴുകന്മാർ,ചോരയാൽ മുക്കി മണ്ണ്
ചാലിക്കുമാ നാട്ടുജന്മിമാർ,കാട്ടുനീതിയാൽ കൊന്നൊടക്കുവാൻ-
കാത്തിരുന്നവർതൻ തോക്കിനാലുയിരുപോയെൻ സഖാവിൻ
നിഴലിനപ്പുറം നീ തന്ന നിലാവ് നീണ്ടുപോകും
ജീവിതത്തിൻ വെളിച്ചമായി മാറിടും................
കാലുറച്ചുവന്നൊരു കാലമത്രയും ഹൃത്തിലൊന്നായി
വാഴിടുന്നു നിൻ മുഖമൊരു ധീരമായിതന്നെയും
പൊരുതുമാ സമരഭൂവിൽ കരുതലോടെ ഞങ്ങളിൽ
പടരുമാ വർഗ്ഗബോധ തണൽതരും രുധിരവർണ്ണ
ക്കൊടി ഉയരവേ ഉയിർ തുടിക്കും നാൾവരെ
ഇങ്ക്വിലാബിൻ ഈരടിക്കൊപ്പമൊരു രക്തസാക്ഷിയും;
ബോധകാലത്തിനപ്പുറം ഭുതകാലത്തിൻ വീഥിയിൽ
ഭാവികാലപ്പെരുമ തീർത്തിടാനാ ചോരനൽകിയ
സഖാവിൻ ചിത്രമാണിങ്ങനെ ചരിതമായി.......
ചുവരിലേറി ചുവന്നത്.................
**************************************************************
അമ്മതൻ മടിയിൽ തലചായ്ച്ചൊരു
തരാട്ടുപാട്ടു കേൾക്കവേ കണ്ണുകൾ
പതിച്ചൊരാ ഭിത്തിമേൽ തൂക്കിയ
ചില്ലുവച്ചൊരു ചിത്രവും ചുവപ്പുമാലയും
കരുതിവച്ചവാക്കുകൾ കവിതപോൽ
ചൊല്ലുമാ അമ്മകൌശലംകാട്ടി വിരൽചൂണ്ടി
വിസ്മയംതീർത്തു ;ചുവരിലായിങ്ങനെ നിലകൊള്ളും
ചിത്രചരിതത്തിങ്കൽ മുത്തച്ഛനുറങ്ങുന്നു ദേ....!
ഹരിതവർണ്ണഭൂവിൽ രുധിരവർണ്ണക്കൊടി
ഉയരവേ ബധിരകർണ്ണങ്ങൾ തുറക്കുമാറു
ച്ചത്തിലൊരുണർത്തുപാട്ടായി ഉയരുമാ
ഇങ്ക്വിലാബിൻ ഈരടിയാലൊരു സമരവേദി...
കണ്ഠനാളം തുറന്നാ കർമ്മമണ്ഡലസമരവീഥിയിൽ
കരുതലോടെ വന്നടുത്തൊരു കൊടിയമർദ്ദനം
തെളിവിനായി നൽകിയൊരുണങ്ങാത്ത-
മുറിപ്പാടീമുഖഛായതൻ സ്മരണയിൽ.......!
ഹൃത്തടം പൊട്ടുമാറുച്ചത്തിലാ കാഹളം മുഴക്കി
തല്ലികെടുത്തുവാനെത്തിയൊരുകൂട്ടമധികാര-
ദുർമോഹികൾ;ബൂട്ടിട്ടകാലുകൊണ്ടൊരുകാളം
വരച്ചുകഴുക സംസ്കാര കാലമാം മുദ്രപോൽ മുതുകിൽ....
കുതറിയാടുന്ന കോമരങ്ങൾ,കൂകിപ്പറക്കുന്നു കടൽ
കടന്നെത്തിയ കഴുകന്മാർ,ചോരയാൽ മുക്കി മണ്ണ്
ചാലിക്കുമാ നാട്ടുജന്മിമാർ,കാട്ടുനീതിയാൽ കൊന്നൊടക്കുവാൻ-
കാത്തിരുന്നവർതൻ തോക്കിനാലുയിരുപോയെൻ സഖാവിൻ
നിഴലിനപ്പുറം നീ തന്ന നിലാവ് നീണ്ടുപോകും
ജീവിതത്തിൻ വെളിച്ചമായി മാറിടും................
കാലുറച്ചുവന്നൊരു കാലമത്രയും ഹൃത്തിലൊന്നായി
വാഴിടുന്നു നിൻ മുഖമൊരു ധീരമായിതന്നെയും
പൊരുതുമാ സമരഭൂവിൽ കരുതലോടെ ഞങ്ങളിൽ
പടരുമാ വർഗ്ഗബോധ തണൽതരും രുധിരവർണ്ണ
ക്കൊടി ഉയരവേ ഉയിർ തുടിക്കും നാൾവരെ
ഇങ്ക്വിലാബിൻ ഈരടിക്കൊപ്പമൊരു രക്തസാക്ഷിയും;
ബോധകാലത്തിനപ്പുറം ഭുതകാലത്തിൻ വീഥിയിൽ
ഭാവികാലപ്പെരുമ തീർത്തിടാനാ ചോരനൽകിയ
സഖാവിൻ ചിത്രമാണിങ്ങനെ ചരിതമായി.......
ചുവരിലേറി ചുവന്നത്.................
**************************************************************
